കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെതിരെ സന്ദീപ് നായരുടെ നിർണായക മൊഴി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താമെന്ന തന്ത്രം സ്വപ്നയുടേതായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) സന്ദീപ് നല്കിയ മൊഴിയിൽ വെളിപ്പെടുത്തുന്നു. പിടിക്കപ്പെടില്ലെന്നു സ്വപ്ന ഉറപ്പുനല്‍കിയിരുന്നുവെന്നും സന്ദീപിന്റെ മൊഴിയിലുണ്ടെന്നറിയുന്നു.
സ്വര്‍ണക്കടത്തിനു പുതിയ മാര്‍ഗം ആരാഞ്ഞത് റമീസാണ്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്നതിനു മുമ്പ് രണ്ടുതവണ ട്രയല്‍ ഉണ്ടായിരുന്നു. തുടർന്ന് ഒരു വര്‍ഷത്തെ ഇടവേളയില്‍ 18 തവണ സ്വര്‍ണക്കടത്ത് നടത്തി. ഒരു കിലോഗ്രാമിനു കമ്മീഷനായി ആവശ്യപ്പെട്ടത് 1,000 ഡോളറാണ്. ഇതുവഴി തനിക്കു മാത്രം 15 ലക്ഷം രൂപ കിട്ടി. കോണ്‍സുലേറ്റ് ജനറല്‍ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്നു സ്വപ്ന പറഞ്ഞിരുന്നതെന്നും മൊഴിയില്‍ പറയുന്നു.
സ്വപ്നയുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നത് ഉൾപ്പെടെ എല്ലാം അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ അവർക്കു സ്പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയത്. യൂണിടാക്ക് തനിക്ക് അഞ്ചുലക്ഷം രൂപ കമ്മീഷന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ അഞ്ചു ശതമാനം കമ്മീഷന് വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും അദ്ദേഹത്തിനൊപ്പം കോണ്‍സുലേറ്റ് ജനറലിനെ കണ്ടിരുന്നുവെന്നും സന്ദീപ് നായരുടെ മൊഴിയിലുണ്ട്.
ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിനെ കുടുക്കുന്നതാണ്.
സ്വര്‍ണക്കടത്തിനു പുതിയ മാര്‍ഗം ആരാഞ്ഞത് റമീസാണ്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്നതിനു മുമ്പ് രണ്ടുതവണ ട്രയല്‍ ഉണ്ടായിരുന്നു. തുടർന്ന് ഒരു വര്‍ഷത്തെ ഇടവേളയില്‍ 18 തവണ സ്വര്‍ണക്കടത്ത് നടത്തി. ഒരു കിലോഗ്രാമിനു കമ്മീഷനായി ആവശ്യപ്പെട്ടത് 1,000 ഡോളറാണ്. ഇതുവഴി തനിക്കു മാത്രം 15 ലക്ഷം രൂപ കിട്ടി. കോണ്‍സുലേറ്റ് ജനറല്‍ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്നു സ്വപ്ന പറഞ്ഞിരുന്നതെന്നും മൊഴിയില്‍ പറയുന്നു.
സ്വപ്നയുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നത് ഉൾപ്പെടെ എല്ലാം അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ അവർക്കു സ്പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയത്. യൂണിടാക്ക് തനിക്ക് അഞ്ചുലക്ഷം രൂപ കമ്മീഷന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ അഞ്ചു ശതമാനം കമ്മീഷന് വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും അദ്ദേഹത്തിനൊപ്പം കോണ്‍സുലേറ്റ് ജനറലിനെ കണ്ടിരുന്നുവെന്നും സന്ദീപ് നായരുടെ മൊഴിയിലുണ്ട്.
ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിനെ കുടുക്കുന്നതാണ്.