കോഴിക്കോട്: എംഇഎസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂറിനെതിരേ കേസെടുത്തു. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരേ ചുമത്തിയിരിക്കുന്നത്.
എംഇഎസ് അംഗമായ എൻ.കെ. നവാസ് ആണ് പരാതിക്കാരൻ. പരാതിയില്‍ നടപടി എടുക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ഫസൽ ഗഫൂർ ഒന്നാം പ്രതിയും എംഇഎസ് ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ രണ്ടാം പ്രതിയുമാണ്. എംഇഎസിന്റെ അക്കൗണ്ടിൽ നിന്ന് 2011ൽ 3.7 കോടി രൂപ റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കും 2012 ഒക്ടോബറിൽ 11.82 ലക്ഷം ഫസല്‍ ഗഫൂർ എംഡിയായ കമ്പനിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഈ തുക തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
എംഇഎസ് അംഗമായ എൻ.കെ. നവാസ് ആണ് പരാതിക്കാരൻ. പരാതിയില്‍ നടപടി എടുക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ഫസൽ ഗഫൂർ ഒന്നാം പ്രതിയും എംഇഎസ് ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ രണ്ടാം പ്രതിയുമാണ്. എംഇഎസിന്റെ അക്കൗണ്ടിൽ നിന്ന് 2011ൽ 3.7 കോടി രൂപ റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കും 2012 ഒക്ടോബറിൽ 11.82 ലക്ഷം ഫസല്‍ ഗഫൂർ എംഡിയായ കമ്പനിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഈ തുക തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.