കൊച്ചി: കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിറ്റഴിക്കാനാവാത്ത ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ കെട്ടിക്കിടക്കുന്നു. സ്കൂളിലെത്തിച്ച പുസ്തകങ്ങള്‍ വില്‍ക്കാനായില്ലെങ്കില്‍ തിരിച്ചെടുക്കില്ലെന്നാണു സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ നിലപാട്. സ്കൂളിലെ ആകെ സീറ്റുകളുടെ എണ്ണം കണക്കാക്കി പാഠപുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയ പ്രിന്‍സിപ്പല്‍മാർ ഇതോടെ പ്രതിസന്ധിയിലായി.
സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്നിംഗ് (സി ആപ്റ്റ്) ആണു പാഠപുസ്തകങ്ങള്‍ അച്ചടിച്ചു സ്കൂളുകളിലെത്തിക്കുന്നത്.
അധ്യയന വര്‍ഷം ആരംഭിക്കും മുമ്പേ പ്രിന്‍സിപ്പല്‍മാര്‍ ആവശ്യമായ പുസ്തകത്തിന്റെ എണ്ണം സിആപ്റ്റിനു നല്‍കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ ആര്‍ക്കൊക്കെ പുസ്തകം വേണ്ടി വരുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ ആവാത്തതിനാല്‍ ഏകദേശം എണ്ണം നല്കുകയാണു പതിവ്.
വിരമിക്കാനിരിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കു സ്കൂളില്‍ പുസ്തകം വാങ്ങിയ ഇനത്തില്‍ സിആപ്റ്റിനു പണം നല്കാനുണ്ടെങ്കില് പെന്ഷന് നടപടിക്രമങ്ങളെ ബാധിക്കും. ഫലത്തില്‍ വില്ക്കാത്ത പുസ്തകത്തിന്റെ വില പ്രിന്‍സിപ്പല്‍മാര്‍ നല്‍കേണ്ട സ്ഥിതിയാണുള്ളത്.
ഹൈസ്കൂളുകളിലെ പുസ്തക വിതരണത്തിനു ജില്ലാ തലങ്ങളിലുള്ള ഡിപ്പോ സംവിധാനം ഹയര്‍ സെക്കന്‍ഡറിയുടെ കാര്യത്തിലും വേണമെന്നാണു പ്രിന്‍സിപ്പല്‍മാരുടെ ആവശ്യം. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പേരിലുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു കേരളാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ പറഞ്ഞു.
ഇക്കുറി പ്ലസ് വണ്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ക്കായി വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയിട്ടില്ലെങ്കിലും പുസ്തകങ്ങളുടെ എണ്ണം അറിയിക്കാന്‍ സിആപ്റ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്നിംഗ് (സി ആപ്റ്റ്) ആണു പാഠപുസ്തകങ്ങള്‍ അച്ചടിച്ചു സ്കൂളുകളിലെത്തിക്കുന്നത്.
അധ്യയന വര്‍ഷം ആരംഭിക്കും മുമ്പേ പ്രിന്‍സിപ്പല്‍മാര്‍ ആവശ്യമായ പുസ്തകത്തിന്റെ എണ്ണം സിആപ്റ്റിനു നല്‍കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ ആര്‍ക്കൊക്കെ പുസ്തകം വേണ്ടി വരുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ ആവാത്തതിനാല്‍ ഏകദേശം എണ്ണം നല്കുകയാണു പതിവ്.
വിരമിക്കാനിരിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കു സ്കൂളില്‍ പുസ്തകം വാങ്ങിയ ഇനത്തില്‍ സിആപ്റ്റിനു പണം നല്കാനുണ്ടെങ്കില് പെന്ഷന് നടപടിക്രമങ്ങളെ ബാധിക്കും. ഫലത്തില്‍ വില്ക്കാത്ത പുസ്തകത്തിന്റെ വില പ്രിന്‍സിപ്പല്‍മാര്‍ നല്‍കേണ്ട സ്ഥിതിയാണുള്ളത്.
ഹൈസ്കൂളുകളിലെ പുസ്തക വിതരണത്തിനു ജില്ലാ തലങ്ങളിലുള്ള ഡിപ്പോ സംവിധാനം ഹയര്‍ സെക്കന്‍ഡറിയുടെ കാര്യത്തിലും വേണമെന്നാണു പ്രിന്‍സിപ്പല്‍മാരുടെ ആവശ്യം. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പേരിലുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു കേരളാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ പറഞ്ഞു.
ഇക്കുറി പ്ലസ് വണ്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ക്കായി വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയിട്ടില്ലെങ്കിലും പുസ്തകങ്ങളുടെ എണ്ണം അറിയിക്കാന്‍ സിആപ്റ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.