കൊച്ചി: പാലത്തായി പീഡനക്കേസില്‍ നിലവിലുള്ള സംഘത്തെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഐജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണമെന്നാണു ഡിജിപിക്കു നല്കിയ നിര്‍ദേശം.
കണ്ണൂർ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജന് പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി ഇടപെടൽ.
അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ പ്രതിക്കു പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതിക്കെതിരേ പോക്സോ പ്രകാരമുള്ള കുറ്റം പോലീസ് ചുമത്തിയിരുന്നില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇരയുടെ അമ്മ നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കണ്ണൂർ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജന് പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി ഇടപെടൽ.
അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ പ്രതിക്കു പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതിക്കെതിരേ പോക്സോ പ്രകാരമുള്ള കുറ്റം പോലീസ് ചുമത്തിയിരുന്നില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇരയുടെ അമ്മ നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.