കൊച്ചി: ഹോട്ടലുകളിലെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റംമൂലം ഹോട്ടലുകള്‍ പ്രതിസന്ധിയിലെന്നു കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്. കോവിഡിനെത്തുടര്‍ന്നു ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിക്കു വിലകൂടുന്നതു സംശയകരമാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വലിയതോതിലുള്ള വര്‍ധനയാണ് ഇറച്ചിക്കോഴി വിലയില്‍ ഉണ്ടായിട്ടുള്ളത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സവാളയുടെ വില അഞ്ചിരട്ടിയായും വര്‍ധിച്ചു. ഹോട്ടലുകളിലെ മറ്റു നിത്യോപയോഗ വസ്തുക്കളായ ഉഴുന്ന്, ഉള്ളി, കാരറ്റ്, നാളികേരം, വെളിച്ചെണ്ണ അടക്കമുള്ള പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കോവിഡിനെത്തുടര്‍ന്നു വ്യാപാര മാന്ദ്യം നേരിടുന്ന ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി മേഖലയ്ക്കു വിലക്കയറ്റം കനത്ത തിരിച്ചടിയാണ്.
സര്‍ക്കാര്‍ അടിയന്തരമായി വിപണിയിലിടപെട്ട് ഇറച്ചിക്കോഴിയുടെയും പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സവാളയുടെ വില അഞ്ചിരട്ടിയായും വര്‍ധിച്ചു. ഹോട്ടലുകളിലെ മറ്റു നിത്യോപയോഗ വസ്തുക്കളായ ഉഴുന്ന്, ഉള്ളി, കാരറ്റ്, നാളികേരം, വെളിച്ചെണ്ണ അടക്കമുള്ള പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കോവിഡിനെത്തുടര്‍ന്നു വ്യാപാര മാന്ദ്യം നേരിടുന്ന ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി മേഖലയ്ക്കു വിലക്കയറ്റം കനത്ത തിരിച്ചടിയാണ്.
സര്‍ക്കാര്‍ അടിയന്തരമായി വിപണിയിലിടപെട്ട് ഇറച്ചിക്കോഴിയുടെയും പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.