തൊടുപുഴ: പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ മുടങ്ങിക്കിടന്ന ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ ജോലികൾ ഇന്നാരംഭിക്കും. സംസ്ഥാനത്ത് വൈദ്യുതി ബോർഡിനു കീഴിൽ നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്. 60 മെഗാവാട്ടിന്റെ പദ്ധതിയിൽ 30 മെഗാവാട്ട് ഉത്പാദനശേഷി വീതമുള്ള രണ്ടു ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. 2021 മേയിൽ പദ്ധതിയുടെ ആദ്യ ജനറേറ്റർ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. മുടങ്ങിക്കിടന്ന നിർമാണ ജോലികൾ പൂർത്തീകരിക്കുന്നതിനു മീൻകട്ട് സിവിൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അഞ്ചാമതു ക്ഷണിച്ച 70.45 കോടിയുടെ അനുബന്ധ ടെൻഡറിലാണ് ക്വോട്ടു ചെയ്ത തുകയെക്കാൾ 2.613 കോടി കുറവിൽ കരാർ നൽകിയിരിക്കുന്നത്.
പദ്ധതിയുടെ അവശേഷിക്കുന്ന സിവിൽ ജോലികൾ, സർജ് ഷാഫ്റ്റ്, പ്രഷർ ഷാഫ്റ്റ്, പെൻസ്റ്റോക്ക്, പവർഹൗസ്, ജനറേറ്ററുകൾ, ടർബൈൻ, ട്രാൻസ്ഫോർമർ, സ്വിച്ച് യാർഡ് തുടങ്ങിയ ജോലികളാണ് പൂർത്തീകരിക്കേണ്ടത്.പദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെൻസ്റ്റോക്കിന്റെയും നിർമാണം നടന്നുവരികയാണ്. നാലുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2006 ഡിസംബർ 26നു തുടക്കംകുറിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയാണ് 14 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. ഇവിടെയെത്തിച്ച ജനറേറ്ററുകളും ടർബൈനുകളും കൃത്യമായി സൂക്ഷിക്കുന്ന കാര്യത്തിൽ അധികൃതർക്ക് വീഴ്ച സംഭവിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
പദ്ധതിയുടെ ഒഴിവാക്കപ്പെട്ട കരാറുകാരായ എസ്.ആർ. ഗ്രൂപ്പ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കെയാണ് കോടതിയുടെ പ്രത്യേകാനുമതിയോടെ പദ്ധതി പൂർത്തീകരിക്കുന്നതിനായി വൈദ്യുതി ബോർഡ് റീ ടെൻഡർ ക്ഷണിച്ചത്. 268.01 കോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾത്തന്നെ 250 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. നിർമാണ ജോലികൾ മന്ത്രി എം.എം. മണി ഓണ്‍ലൈൻ വഴി ഇന്ന് ഉദ്ഘാടനം ചെയ്യും.
ജെയിസ് വാട്ടപ്പിള്ളിൽ
പദ്ധതിയുടെ അവശേഷിക്കുന്ന സിവിൽ ജോലികൾ, സർജ് ഷാഫ്റ്റ്, പ്രഷർ ഷാഫ്റ്റ്, പെൻസ്റ്റോക്ക്, പവർഹൗസ്, ജനറേറ്ററുകൾ, ടർബൈൻ, ട്രാൻസ്ഫോർമർ, സ്വിച്ച് യാർഡ് തുടങ്ങിയ ജോലികളാണ് പൂർത്തീകരിക്കേണ്ടത്.പദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെൻസ്റ്റോക്കിന്റെയും നിർമാണം നടന്നുവരികയാണ്. നാലുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2006 ഡിസംബർ 26നു തുടക്കംകുറിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയാണ് 14 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. ഇവിടെയെത്തിച്ച ജനറേറ്ററുകളും ടർബൈനുകളും കൃത്യമായി സൂക്ഷിക്കുന്ന കാര്യത്തിൽ അധികൃതർക്ക് വീഴ്ച സംഭവിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
പദ്ധതിയുടെ ഒഴിവാക്കപ്പെട്ട കരാറുകാരായ എസ്.ആർ. ഗ്രൂപ്പ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കെയാണ് കോടതിയുടെ പ്രത്യേകാനുമതിയോടെ പദ്ധതി പൂർത്തീകരിക്കുന്നതിനായി വൈദ്യുതി ബോർഡ് റീ ടെൻഡർ ക്ഷണിച്ചത്. 268.01 കോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾത്തന്നെ 250 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. നിർമാണ ജോലികൾ മന്ത്രി എം.എം. മണി ഓണ്‍ലൈൻ വഴി ഇന്ന് ഉദ്ഘാടനം ചെയ്യും.
ജെയിസ് വാട്ടപ്പിള്ളിൽ