തിരുവനന്തപുരം: സംസ്ഥാനത്തെ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതിൽ അനുകൂലമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും ഉറപ്പു നൽകിയതായി മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും ചർച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും നീതിപൂർവമായ തീരുമാനമെടുക്കാൻ തയാറാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വിട്ടുവീഴ്ച ചെയ്യാൻ സന്നദ്ധമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ രേഖാമൂലം സർക്കാരിനെ അറിയിക്കുകയും ചെയ്തു.
സാങ്കേതിക വിഷയങ്ങൾ മുന്നിലുള്ളത് പരിഹരിക്കാൻ ശ്രമം തുടരുന്നു. അധ്യാപക വിഷയം ശുഭാപ്തി വിശ്വാസത്തോടെ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുള്ളതായി വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സമയ ബന്ധിതമായി വിഷയം പരിഹരിക്കണമെന്ന നിർദേശമാണ് താൻ മുന്നോട്ടുവച്ചത്. എത്രയും വേഗം അധ്യാപക നിയമന പ്രശ്നം പരിഹരിക്കുമെന്നു പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ കൂട്ടായ്മയായി സെക്രട്ടേറിയറ്റിനു മുന്നിൽ വരേണ്ടിവരുമെന്നും കർദിനാൾ പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും ചർച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും നീതിപൂർവമായ തീരുമാനമെടുക്കാൻ തയാറാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വിട്ടുവീഴ്ച ചെയ്യാൻ സന്നദ്ധമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ രേഖാമൂലം സർക്കാരിനെ അറിയിക്കുകയും ചെയ്തു.
സാങ്കേതിക വിഷയങ്ങൾ മുന്നിലുള്ളത് പരിഹരിക്കാൻ ശ്രമം തുടരുന്നു. അധ്യാപക വിഷയം ശുഭാപ്തി വിശ്വാസത്തോടെ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുള്ളതായി വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സമയ ബന്ധിതമായി വിഷയം പരിഹരിക്കണമെന്ന നിർദേശമാണ് താൻ മുന്നോട്ടുവച്ചത്. എത്രയും വേഗം അധ്യാപക നിയമന പ്രശ്നം പരിഹരിക്കുമെന്നു പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ കൂട്ടായ്മയായി സെക്രട്ടേറിയറ്റിനു മുന്നിൽ വരേണ്ടിവരുമെന്നും കർദിനാൾ പറഞ്ഞു.