തിരുവനന്തപുരം: ബാർ കോഴ കേസുമായി ബന്ധപ്പെട്ടു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽനിന്നു പിരിച്ച പണം മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിർദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്നാണു ബിജു രമേശ് പറയുന്നത്.
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി.എസ്. ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും സത്യം പുറത്തുവരണമെന്നും എ. വിജയരാഘവൻ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽനിന്നു പിരിച്ച പണം മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിർദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്നാണു ബിജു രമേശ് പറയുന്നത്.
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി.എസ്. ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും സത്യം പുറത്തുവരണമെന്നും എ. വിജയരാഘവൻ പറഞ്ഞു.