കൊച്ചി: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലും ഇതേ ബെഞ്ച് ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞിരുന്നു.
ഇന്നലെ രാവിലെയാണു ശിവശങ്കര്‍ കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തുടര്‍ന്നു പ്രത്യേകം ആവശ്യപ്പെട്ടാണു ഹര്‍ജി കോടതിയിലെത്തിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിശദമായ മറുപടിക്കു സമയം വേണമെന്നും ഹര്‍ജി നാളെ പരിഗണിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നലെ ഉച്ചകഴിഞ്ഞു പരിഗണിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിക്ക, ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കസ്റ്റംസ് കുറ്റപ്പെടുത്തി. രാഷ്ട്രീയം കളിക്കുന്നതു ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെപ്പോലും പരസ്യമായി തള്ളിപ്പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രത്യേക കേസായി പരിഗണിക്കണമെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് വാദിച്ചു.
അതേസമയം,കേസുമായി ബന്ധപ്പെട്ടു വിവിധ ഏജന്‍സികൾ ഇതുവരെ 90 മണിക്കൂര്‍ ചോദ്യം ചെയ്തെന്നും ഇതിനായി ആറു തവണയിലേറെ കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് ഇഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ക്ഷീണിതനായതിനാല്‍ അന്നു തിരുവനന്തപുരത്തേക്കു മടങ്ങിയില്ല. പിറ്റേന്ന് മടങ്ങും മുമ്പ് കസ്റ്റംസ് അധികൃതരോട് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.
തിരുവനന്തപുരത്തെ വീട്ടിലെത്തിയത് വൈകുന്നേരം 5.30 നാണ്. ഇരുപതു മിനിറ്റ് കഴിഞ്ഞ്, സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ആറു മണിക്ക് ഹാജരാകണമെന്നു പറഞ്ഞു കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. സ്വന്തം കാറില്‍ വരാമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. കസ്റ്റംസ് വാഹനത്തില്‍ പോകുമ്പോഴാണു ശാരീരികാസ്വാസ്ഥ്യമുണ്ടായത്. കസ്റ്റംസുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ ഭാര്യ ജോലി ചെയ്തിരുന്നെന്നു മനസിലാക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കസ്റ്റംസ് നല്കിയ നോട്ടീസിനു നമ്പര്‍ പോലും ഇട്ടിരുന്നില്ല. രാഷ്ട്രീയക്കളിയില്‍ കരുവാക്കുകയാണ്. മറ്റെന്തോ ലക്ഷ്യത്തിനുവേണ്ടിയാണു ദ്രോഹിക്കുന്നത്. തങ്ങള്‍ക്കനുസരിച്ചു മൊഴി നല്കാന് കസ്റ്റംസ് ശാരീരികമായി കൈകാര്യം ചെയ്യാനിടയുണ്ട്. അനുകൂലമായി മൊഴി നല്‍കാത്ത മറ്റൊരു പ്രതിയെ കസ്റ്റംസ് മര്‍ദിച്ചെന്നു പരാതിയുണ്ട്. നിര്‍ബന്ധിച്ച് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യിക്കാനിടയുണ്ട്. അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന്‍ പുതിയ കേസെടുത്തതായി ആശങ്കയുണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകന് വാദിച്ചു. 23ന് ഇഡിയുടെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം ഈ ഹര്‍ജിയിലും വാദം കേട്ടു വിധി പറയുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം തേടി എൻഐഎ കോടതിയിലും
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയത്. ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി 22നു പരിഗണിക്കും.
ഇതുവരെ 101 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ആറു തവണ യാത്ര ചെയ്തു. നോട്ടീസ് നല്‍കിയിട്ട് ഇതുവരെ ഒരിക്കല്‍പോലും വരാതിരുന്നിട്ടില്ല. കഴിഞ്ഞ തവണ ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് 10 മിനിറ്റിനകം ചോദ്യം ചെയ്യലിന് എത്തണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. തുടര്‍ന്നു വാഹനത്തില്‍ പോകുന്നതിനിടെയാണു ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഇന്നലെ രാവിലെയാണു ശിവശങ്കര്‍ കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തുടര്‍ന്നു പ്രത്യേകം ആവശ്യപ്പെട്ടാണു ഹര്‍ജി കോടതിയിലെത്തിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിശദമായ മറുപടിക്കു സമയം വേണമെന്നും ഹര്‍ജി നാളെ പരിഗണിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നലെ ഉച്ചകഴിഞ്ഞു പരിഗണിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിക്ക, ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കസ്റ്റംസ് കുറ്റപ്പെടുത്തി. രാഷ്ട്രീയം കളിക്കുന്നതു ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെപ്പോലും പരസ്യമായി തള്ളിപ്പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രത്യേക കേസായി പരിഗണിക്കണമെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് വാദിച്ചു.
അതേസമയം,കേസുമായി ബന്ധപ്പെട്ടു വിവിധ ഏജന്‍സികൾ ഇതുവരെ 90 മണിക്കൂര്‍ ചോദ്യം ചെയ്തെന്നും ഇതിനായി ആറു തവണയിലേറെ കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് ഇഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ക്ഷീണിതനായതിനാല്‍ അന്നു തിരുവനന്തപുരത്തേക്കു മടങ്ങിയില്ല. പിറ്റേന്ന് മടങ്ങും മുമ്പ് കസ്റ്റംസ് അധികൃതരോട് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.
തിരുവനന്തപുരത്തെ വീട്ടിലെത്തിയത് വൈകുന്നേരം 5.30 നാണ്. ഇരുപതു മിനിറ്റ് കഴിഞ്ഞ്, സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ആറു മണിക്ക് ഹാജരാകണമെന്നു പറഞ്ഞു കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. സ്വന്തം കാറില്‍ വരാമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. കസ്റ്റംസ് വാഹനത്തില്‍ പോകുമ്പോഴാണു ശാരീരികാസ്വാസ്ഥ്യമുണ്ടായത്. കസ്റ്റംസുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ ഭാര്യ ജോലി ചെയ്തിരുന്നെന്നു മനസിലാക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കസ്റ്റംസ് നല്കിയ നോട്ടീസിനു നമ്പര്‍ പോലും ഇട്ടിരുന്നില്ല. രാഷ്ട്രീയക്കളിയില്‍ കരുവാക്കുകയാണ്. മറ്റെന്തോ ലക്ഷ്യത്തിനുവേണ്ടിയാണു ദ്രോഹിക്കുന്നത്. തങ്ങള്‍ക്കനുസരിച്ചു മൊഴി നല്കാന് കസ്റ്റംസ് ശാരീരികമായി കൈകാര്യം ചെയ്യാനിടയുണ്ട്. അനുകൂലമായി മൊഴി നല്‍കാത്ത മറ്റൊരു പ്രതിയെ കസ്റ്റംസ് മര്‍ദിച്ചെന്നു പരാതിയുണ്ട്. നിര്‍ബന്ധിച്ച് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യിക്കാനിടയുണ്ട്. അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന്‍ പുതിയ കേസെടുത്തതായി ആശങ്കയുണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകന് വാദിച്ചു. 23ന് ഇഡിയുടെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം ഈ ഹര്‍ജിയിലും വാദം കേട്ടു വിധി പറയുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം തേടി എൻഐഎ കോടതിയിലും
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയത്. ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി 22നു പരിഗണിക്കും.
ഇതുവരെ 101 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ആറു തവണ യാത്ര ചെയ്തു. നോട്ടീസ് നല്‍കിയിട്ട് ഇതുവരെ ഒരിക്കല്‍പോലും വരാതിരുന്നിട്ടില്ല. കഴിഞ്ഞ തവണ ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് 10 മിനിറ്റിനകം ചോദ്യം ചെയ്യലിന് എത്തണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. തുടര്‍ന്നു വാഹനത്തില്‍ പോകുന്നതിനിടെയാണു ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.