തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവസങ്കറിനെ ഡിസ്ചാർജ് ചെയ്തത്.
അനധികൃത ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ശിവശങ്കറിന് അടിയന്തര ചികിത്സ നൽകേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
എന്നാൽ നടുവേദനയ്ക്ക് വിശ്രമം മതിയെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തത്.
നിലവിൽ ശിവശങ്കറിനുള്ള കലശലായ നടുവേദന ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് ഗുരുതര പ്രശ്നമല്ല; വേദനസംഹാരികൾകൊണ്ട് പരിഹരിക്കാനാവും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രത്യേക മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ആശുപത്രി വിട്ട ശിവശങ്കർ വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
അനധികൃത ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ പുതിയ കേസ് ചുമത്തിയതിനു തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം എം. ശിവശങ്കറിനെതിരെ കസ്റ്റംസ് നടപടികൾക്കു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തി ശിവശങ്കറിനെ കസ്റ്റംസിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത്തേതുടർന്ന് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കസ്റ്റംസിന്റെ നിർദേശത്തത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അനധികൃത ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ശിവശങ്കറിന് അടിയന്തര ചികിത്സ നൽകേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
എന്നാൽ നടുവേദനയ്ക്ക് വിശ്രമം മതിയെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തത്.
നിലവിൽ ശിവശങ്കറിനുള്ള കലശലായ നടുവേദന ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് ഗുരുതര പ്രശ്നമല്ല; വേദനസംഹാരികൾകൊണ്ട് പരിഹരിക്കാനാവും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രത്യേക മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ആശുപത്രി വിട്ട ശിവശങ്കർ വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
അനധികൃത ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ പുതിയ കേസ് ചുമത്തിയതിനു തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം എം. ശിവശങ്കറിനെതിരെ കസ്റ്റംസ് നടപടികൾക്കു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തി ശിവശങ്കറിനെ കസ്റ്റംസിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത്തേതുടർന്ന് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കസ്റ്റംസിന്റെ നിർദേശത്തത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.