തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ്. ബാർകോഴക്കേസുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസ് -എമ്മിന്റെ അന്വേഷണ റിപ്പോർട്ടിലേതെന്ന തരത്തിൽ കഴിഞ്ഞദിവസം പുറത്തുവന്ന വിവരങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് ബിജു രമേശ് ദൃശ്യമാധ്യമങ്ങളിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.
ബാർ കോഴക്കേസിനു പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുൾപ്പെടെ പങ്കുണ്ടെ ന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ബിജു രമേശിന്റെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി ആദ്യം ഭീഷണിപ്പെടുത്തുകയാണു ചെയ്തതെന്നു ബിജു രമേശ് ആരോപിച്ചു. പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്രെ.
മുൻ മന്ത്രി കെ. ബാബുവിന്റെ നിർദേശപ്രകാരം പലർക്കും പണം വീതം വച്ച് നൽകി. 50 ലക്ഷം രൂപ അന്നത്തെ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ ഓഫീസിലും ഒരു കോടി രൂപ രമേശ് ചെന്നിത്തലയുടെ ഓഫീസിലും 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴക്കേസിനു പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുൾപ്പെടെ പങ്കുണ്ടെ ന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ബിജു രമേശിന്റെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി ആദ്യം ഭീഷണിപ്പെടുത്തുകയാണു ചെയ്തതെന്നു ബിജു രമേശ് ആരോപിച്ചു. പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്രെ.
മുൻ മന്ത്രി കെ. ബാബുവിന്റെ നിർദേശപ്രകാരം പലർക്കും പണം വീതം വച്ച് നൽകി. 50 ലക്ഷം രൂപ അന്നത്തെ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ ഓഫീസിലും ഒരു കോടി രൂപ രമേശ് ചെന്നിത്തലയുടെ ഓഫീസിലും 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്നും ബിജു രമേശ് പറഞ്ഞു.