തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപെട്ട് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ നടത്തിയ പത്രസമ്മേളനം സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
ബിജെപി നിർദ്ദേശിക്കുന്നതു പോലെയാണ് അന്വഷണ എജൻസികൾ പ്രവർത്തിക്കുകയെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബിജെപി ദുരുപയോഗപ്പെടുത്തുന്നുവെന്ന വിമർശനം ശരിവയ്ക്കുന്നതുമാണു നടപടി.
അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്നു ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയുടെ മൊഴി പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.
ബിജെപി നിർദ്ദേശിക്കുന്നതു പോലെയാണ് അന്വഷണ എജൻസികൾ പ്രവർത്തിക്കുകയെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബിജെപി ദുരുപയോഗപ്പെടുത്തുന്നുവെന്ന വിമർശനം ശരിവയ്ക്കുന്നതുമാണു നടപടി.
അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്നു ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയുടെ മൊഴി പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.