കൊച്ചി: കേരളത്തിലാദ്യമായി കൊച്ചിയില്‍ നടപ്പാക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിക്കും. റോഡിലെ തിരക്കനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ഈ ട്രാഫിക് നിയന്ത്രണ സംവിധാനത്തിലൂടെ ട്രാഫിക് സിഗ്നല്‍ നിയന്ത്രണത്തിനു പുറമെ ഗതാഗത നിയമലംഘനങ്ങളും പിടികൂടാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.
കൊച്ചിന് സ്മാര്‍ട്ട് മിഷനുവേണ്ടി കെല്‍ട്രോണാണ് ഈ സംവിധാനം തയാറാക്കിയത്. റോഡിലെ വാഹനങ്ങളുടെ തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ചുവേറ്റഡ് സിഗ്നലുകള്‍ 21 ഇടങ്ങളിലാണ് സ്ഥാപിക്കുന്നത്. കാല്‍നടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനമായ പെലിക്കന്‍ സിഗ്നല്‍സ് നാലിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ചുവപ്പു ലൈറ്റുകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ദേശീയ, സംസ്ഥാന പാതകളില്‍ മാത്രം കാണുന്ന ട്രാഫിക് വയലേഷന്‍ കാമറകള്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ഇടങ്ങളിൽ സ്ഥാപിക്കും.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് കൺട്രോൾ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് കൺട്രോള് സെല്ലിന്റെ പ്രവത്തനോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചി സ്മാര്‍ട്ട് മിഷന്റെ ലോഗോയും വിഡിയോയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അനാച്ഛാദനം ചെയ്യും.
ജങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കാനായി തയാറാക്കിയ ഇ-ഹെല്‍ത്ത് സൊലൂഷന്‍സ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇ -ഹെല്‍ത്ത് സൊലൂഷന്‍സ് നടപ്പാക്കുന്നത്. ഓരോരുത്തരുടെയും അന്നു വരെയുള്ള ആരോഗ്യ വിവരം അറിയുന്ന പക്ഷം ഡോക്ടര്മാര്ക് രോഗനിര്‍ണയം എളുപ്പമാകും. ഇതു കംപ്യൂട്ടര്‍ സംവിധാനനത്തില്‍ സൂക്ഷിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
കൊച്ചിന് സ്മാര്‍ട്ട് മിഷനുവേണ്ടി കെല്‍ട്രോണാണ് ഈ സംവിധാനം തയാറാക്കിയത്. റോഡിലെ വാഹനങ്ങളുടെ തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ചുവേറ്റഡ് സിഗ്നലുകള്‍ 21 ഇടങ്ങളിലാണ് സ്ഥാപിക്കുന്നത്. കാല്‍നടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനമായ പെലിക്കന്‍ സിഗ്നല്‍സ് നാലിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ചുവപ്പു ലൈറ്റുകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ദേശീയ, സംസ്ഥാന പാതകളില്‍ മാത്രം കാണുന്ന ട്രാഫിക് വയലേഷന്‍ കാമറകള്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ഇടങ്ങളിൽ സ്ഥാപിക്കും.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് കൺട്രോൾ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് കൺട്രോള് സെല്ലിന്റെ പ്രവത്തനോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചി സ്മാര്‍ട്ട് മിഷന്റെ ലോഗോയും വിഡിയോയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അനാച്ഛാദനം ചെയ്യും.
ജങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കാനായി തയാറാക്കിയ ഇ-ഹെല്‍ത്ത് സൊലൂഷന്‍സ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇ -ഹെല്‍ത്ത് സൊലൂഷന്‍സ് നടപ്പാക്കുന്നത്. ഓരോരുത്തരുടെയും അന്നു വരെയുള്ള ആരോഗ്യ വിവരം അറിയുന്ന പക്ഷം ഡോക്ടര്മാര്ക് രോഗനിര്‍ണയം എളുപ്പമാകും. ഇതു കംപ്യൂട്ടര്‍ സംവിധാനനത്തില്‍ സൂക്ഷിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.