മൂന്ന് പതിറ്റാണ്ടിലേറയായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ജയറാം. അടുത്തിടെ ആരാധകർ താരത്തിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപ് മിമിക്രി കളിച്ച് നടന്ന സമയത്തെ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുക്കുന്നത്.
സിനിമയിൽ ചാൻസ് തരാമെന്ന് പറയുകയും എന്നാൽ പിറ്റേന്ന് ചെന്ന് കഴിഞ്ഞാൽ ഏത് ജയറാം അറിയില്ല എന്നൊക്കെ പറഞ്ഞിരുന്നുവെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.
"സിനിമ ഫീൽഡ് ആയതുകൊണ്ട് തന്നെ ഒന്നും പറയാനാകില്ല. ഇന്ന് ചാൻസ് തരാമെന്ന് പറയും. എന്നാൽ നാളെ ചെന്നു കഴിഞ്ഞാൽ ഏത് ജയറാം അറിയില്ല എന്ന് പറയും. അതുകൊണ്ട് എനിക്കൊരു ചാൻസ് കിട്ടി എന്ന പറഞ്ഞുനടക്കുന്നതിനേക്കാൾ കിട്ടിക്കഴിഞ്ഞാൽ പറയാം. ഒന്നും പറയാനൊക്കില്ല'.
"സിനിമ താരങ്ങളെ മിമിക്രിയിൽ അനുകരിക്കാനാണ് ഇഷ്ടപ്പെടുന്നത്. മിമിക്രി ചെയ്യുന്നതിൽ 50 ശതമാനം മാത്രമേ നന്നാകുന്നുള്ളൂ എന്നാണ് തോന്നൽ. നാലു വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടന്നാണ് മിമിക്രിയുടെ തുടക്കം'. ജയറാം പറയുന്നു.