തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ട നിയന്ത്രണം.
പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതു നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ രാവിലെ ഒൻപതു മുതൽ നിയന്ത്രണം നിലവിൽ വരും. ഒക്ടോബർ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ വിവാഹത്തിന് 50 പേർക്കും മരണാനന്തരചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.
അതിനിടെ, സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടു ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഏർപ്പെട്ടവർക്കെതിരേ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി യുള്ള ഉത്തരവും സർക്കാർ പുറ പ്പെടുവിച്ചു.
പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതു നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ രാവിലെ ഒൻപതു മുതൽ നിയന്ത്രണം നിലവിൽ വരും. ഒക്ടോബർ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ വിവാഹത്തിന് 50 പേർക്കും മരണാനന്തരചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.
അതിനിടെ, സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടു ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഏർപ്പെട്ടവർക്കെതിരേ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി യുള്ള ഉത്തരവും സർക്കാർ പുറ പ്പെടുവിച്ചു.