തിരുവനന്തപുരം: ഏപ്രിൽ മുതൽ ജൂണ്‍ വരെ എല്ലാ ഉപയോക്താക്കളിൽനിന്നും യൂണിറ്റൊന്നിന് ആറു പൈസവീതം സർ ചാർജ് ചുമത്താൻ അംഗീകാരം തേടി വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു. മൂന്നു മാസത്തേക്ക് 38.94 കോടി രൂപ സർചാർജ് പിരിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം.
ഈ കാലയളവിൽ വൈദ്യുതി വാങ്ങാനായി യൂണിറ്റൊന്നിന് 4.15 രൂപയാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. എന്നാൽ വൈദ്യുതി ബോർഡിന് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാൻ 4.19 രൂപ ചെലവായി. 3688 മെഗാവാട്ട് തെർമൽ വൈദ്യുതി വാങ്ങിയപ്പോൾ 38.94 കോടി രൂപ അധികം ചെലവായെന്ന് വൈദ്യുതി ബോർഡ് ഫയൽ ചെയ്ത അപേക്ഷയിൽ പറയുന്നു. മൂന്നുമാസത്തേക്ക് 4720 മെഗാവാട്ട് തെർമൽ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതെങ്കിലും ലോക്ക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം കുറവായിരുന്നു.
സർചാർജ് അടുത്തവർഷം മാർച്ച് മുതൽ മൂന്നുമാസം പിരിച്ചെടുക്കാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
ഈ കാലയളവിൽ വൈദ്യുതി വാങ്ങാനായി യൂണിറ്റൊന്നിന് 4.15 രൂപയാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. എന്നാൽ വൈദ്യുതി ബോർഡിന് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാൻ 4.19 രൂപ ചെലവായി. 3688 മെഗാവാട്ട് തെർമൽ വൈദ്യുതി വാങ്ങിയപ്പോൾ 38.94 കോടി രൂപ അധികം ചെലവായെന്ന് വൈദ്യുതി ബോർഡ് ഫയൽ ചെയ്ത അപേക്ഷയിൽ പറയുന്നു. മൂന്നുമാസത്തേക്ക് 4720 മെഗാവാട്ട് തെർമൽ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതെങ്കിലും ലോക്ക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം കുറവായിരുന്നു.
സർചാർജ് അടുത്തവർഷം മാർച്ച് മുതൽ മൂന്നുമാസം പിരിച്ചെടുക്കാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.