കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഇതുവരെ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ഹൈക്കോടതി പരിശോധനയ്ക്കായി ആവശ്യപ്പെട്ടാല്‍ കേസ് ഡയറി ഹാജരാക്കാമെന്ന് സര്‍ക്കാരും
ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിള്‍ ബെഞ്ചിലാണ് സര്‍ക്കാരും സിബിഐയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേസ് ഡയറി കോടതിക്കു പരിശോധിക്കാനായി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ തയാറാണെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് ശരിവച്ചിട്ടും കേസ് ഡയറിയോ രേഖകളോ ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ലെന്ന് സിബിഐയുടെ അഭിഭാഷകന് അറിയിച്ചു.
ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിള്‍ ബെഞ്ചിലാണ് സര്‍ക്കാരും സിബിഐയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേസ് ഡയറി കോടതിക്കു പരിശോധിക്കാനായി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ തയാറാണെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് ശരിവച്ചിട്ടും കേസ് ഡയറിയോ രേഖകളോ ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ലെന്ന് സിബിഐയുടെ അഭിഭാഷകന് അറിയിച്ചു.