തൃശൂർ: തൃശൂരിൽ കഴിഞ്ഞദിവസം പത്തുകിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലെ ദമ്പതിമാരിൽ ഭർത്താവ് ക്വാറന്റൈനിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷമീർ(31)ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ബുധനാഴ്ച രാത്രി അമ്പിളിക്കല ഹോസ്റ്റലിൽ ക്വാറന്റൈനിലിരിക്കെ അസ്വസ്ഥതകൾ പ്രകടമാക്കിയ ഷമീർ ഫിക്സ് വന്നതിനെതുടർന്നു കുഴഞ്ഞുവീണപ്പോൾ സംഭവിച്ച ആഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
പരിക്കേറ്റ ഷമീറിനെ ബുധനാഴ്ച രാത്രി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഷമീറിനെ ജയിൽ സെല്ലിലേക്കു മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി അമ്പിളിക്കല ഹോസ്റ്റലിൽ ക്വാറന്റൈനിലിരിക്കെ അസ്വസ്ഥതകൾ പ്രകടമാക്കിയ ഷമീർ ഫിക്സ് വന്നതിനെതുടർന്നു കുഴഞ്ഞുവീണപ്പോൾ സംഭവിച്ച ആഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
പരിക്കേറ്റ ഷമീറിനെ ബുധനാഴ്ച രാത്രി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഷമീറിനെ ജയിൽ സെല്ലിലേക്കു മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.