കൊച്ചി: വര്‍ഷം മൂന്നു കഴിഞ്ഞിട്ടും എയ്ഡഡ് സ്കൂളുകളിലെ സൗകര്യ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ചലഞ്ച് ഫണ്ട് പദ്ധതി പ്രഖ്യാപനങ്ങളിലും രേഖകളിലുംനിന്നു മുന്നോട്ടു നീങ്ങിയില്ല. പട്ടികയിലുള്ള സ്കൂളുകള്‍ക്കു തുകയൊന്നും അനുവദിച്ചിട്ടില്ലെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് തേടുകയാണു സര്‍ക്കാര്‍.
അതേസമയം കിഫ്ബിയുടെയും നബാര്‍ഡിന്റെയും സഹായത്തോടെ നിര്‍മിച്ച 90 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നാളെ നടക്കും.
2017 ഓഗസ്റ്റ് 18ന് ആരംഭിച്ച ചലഞ്ച് ഫണ്ട് പദ്ധതിയില്‍ സംസ്ഥാനത്തെ 65 സ്കൂളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനേജ്മെന്റും സര്‍ക്കാരും സ്കൂളുകളുടെ വികസനത്തിനു 50: 50 അനുപാതത്തില്‍ തുക ചെലവഴിച്ചു നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതാണു പദ്ധതി.
നിയോജകമണ്ഡല ആസ്തി വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ സഹായം എന്നിവ ചേര്‍ന്നു പരമാവധി ഒരു കോടി രൂപ ചലഞ്ച് ഫണ്ട് പദ്ധതിയിലുള്‍പ്പെട്ട നിര്‍മാണപ്രവൃത്തികള്‍ക്കു ചെലവഴിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. പകുതി തുക സര്‍ക്കാരാണു നല്‍കേണ്ടത്.
പദ്ധതിയുടെ ഭാഗമായി മാനേജ്മെന്റ് വിഹിതം ട്രഷറിയിലടച്ചിരുന്നു. എന്നാൽ 65 സ്കൂളുകളി
ല്‍ ഒന്നിനു മാത്രമാണു സർക്കാർ വിഹിതം ഭാഗികമായി അനുവദിച്ചത്. ഇതിനിടയിലാണു അതതു സ്കൂളുകള്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം കിഫ്ബിയുടെയും നബാര്‍ഡിന്റെയും സഹായത്തോടെ നിര്‍മിച്ച 90 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നാളെ നടക്കും.
2017 ഓഗസ്റ്റ് 18ന് ആരംഭിച്ച ചലഞ്ച് ഫണ്ട് പദ്ധതിയില്‍ സംസ്ഥാനത്തെ 65 സ്കൂളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനേജ്മെന്റും സര്‍ക്കാരും സ്കൂളുകളുടെ വികസനത്തിനു 50: 50 അനുപാതത്തില്‍ തുക ചെലവഴിച്ചു നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതാണു പദ്ധതി.
നിയോജകമണ്ഡല ആസ്തി വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ സഹായം എന്നിവ ചേര്‍ന്നു പരമാവധി ഒരു കോടി രൂപ ചലഞ്ച് ഫണ്ട് പദ്ധതിയിലുള്‍പ്പെട്ട നിര്‍മാണപ്രവൃത്തികള്‍ക്കു ചെലവഴിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. പകുതി തുക സര്‍ക്കാരാണു നല്‍കേണ്ടത്.
പദ്ധതിയുടെ ഭാഗമായി മാനേജ്മെന്റ് വിഹിതം ട്രഷറിയിലടച്ചിരുന്നു. എന്നാൽ 65 സ്കൂളുകളി
ല്‍ ഒന്നിനു മാത്രമാണു സർക്കാർ വിഹിതം ഭാഗികമായി അനുവദിച്ചത്. ഇതിനിടയിലാണു അതതു സ്കൂളുകള്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.