തിരുവനന്തപുരം: യുപിഎസ്സിയുടെ സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിനായി മാർഗരേഖ പുറപ്പെടുവിച്ചു.
വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്കു വരാം. ഇതിനായി കെഎസ്ആർടിസി, കൊച്ചി മെട്രോ സർവീസ് നടത്തും.
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട് വാച്ചുകൾ, ബ്ലൂടൂത്ത് തുടങ്ങിയവ അനുവദിക്കില്ല. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പ്രവേശനം നൽകും. സാമൂഹിക അകലം പാലിക്കണം.
പനിയോ, ചുമയോ, തുമ്മലോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർക്ക് പ്രത്യേക മുറിയുണ്ടാകും. പരീക്ഷയ്ക്കു പത്ത് മിനിറ്റ് മുൻപ് പ്രവേശന കവാടം അടയ്ക്കും. എല്ലാ പരീക്ഷാർഥികളും മുഖാവരണം ധരിക്കണം.
50 മില്ലിലിറ്റർ ചെറിയ ബോട്ടിൽ സാനിറ്റൈസർ കരുതണം.
വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്കു വരാം. ഇതിനായി കെഎസ്ആർടിസി, കൊച്ചി മെട്രോ സർവീസ് നടത്തും.
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട് വാച്ചുകൾ, ബ്ലൂടൂത്ത് തുടങ്ങിയവ അനുവദിക്കില്ല. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പ്രവേശനം നൽകും. സാമൂഹിക അകലം പാലിക്കണം.
പനിയോ, ചുമയോ, തുമ്മലോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർക്ക് പ്രത്യേക മുറിയുണ്ടാകും. പരീക്ഷയ്ക്കു പത്ത് മിനിറ്റ് മുൻപ് പ്രവേശന കവാടം അടയ്ക്കും. എല്ലാ പരീക്ഷാർഥികളും മുഖാവരണം ധരിക്കണം.
50 മില്ലിലിറ്റർ ചെറിയ ബോട്ടിൽ സാനിറ്റൈസർ കരുതണം.