കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം ഏതൊക്കെ ഫീസുകള്‍ ഈടാക്കാനാണ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയതെന്നും ഏതൊക്കെ ഫീസുകളാണ് ഇളവു ചെയ്യുന്നതെന്നും വ്യക്തമാക്കി 10 ദിവസത്തിനകം കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോവിഡിന്റെ പേരിൽ ഫീസടയ്ക്കാതെ രക്ഷിതാക്കള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയാണെന്നും സ്കൂളിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിക്കാരടക്കമുള്ള മിക്ക സ്കൂളുകളും കഴിഞ്ഞ അധ്യയന വര്‍ഷത്തെ അതേ നിരക്കിലാണ് ഇക്കുറി ഫീസ് ഈടാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ കഴിയാത്തതിനാല്‍ ഇതില്‍ പല സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയില്ലെന്നിരിക്കെ എങ്ങനെയാണ് മുഴുവന്‍ ഫീസും വാങ്ങുന്നതെന്ന് വിശദീകരിക്കുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമാന വിഷയത്തിലുള്ള ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കാന്‍13 ലേക്ക് മാറ്റി.
കോവിഡിന്റെ പേരിൽ ഫീസടയ്ക്കാതെ രക്ഷിതാക്കള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയാണെന്നും സ്കൂളിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിക്കാരടക്കമുള്ള മിക്ക സ്കൂളുകളും കഴിഞ്ഞ അധ്യയന വര്‍ഷത്തെ അതേ നിരക്കിലാണ് ഇക്കുറി ഫീസ് ഈടാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ കഴിയാത്തതിനാല്‍ ഇതില്‍ പല സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയില്ലെന്നിരിക്കെ എങ്ങനെയാണ് മുഴുവന്‍ ഫീസും വാങ്ങുന്നതെന്ന് വിശദീകരിക്കുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമാന വിഷയത്തിലുള്ള ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കാന്‍13 ലേക്ക് മാറ്റി.