കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പാര്‍പ്പിട സമുച്ചയ പദ്ധതിയിലെ കമ്മീഷന് ഇടപാട് സംബന്ധിച്ച് സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടു ലൈഫ് മിഷന് സിഇഒ യു.വി. ജോസാണ് ഹര്‍ജി നല്‍കിയത്. അടുത്ത ദിവസം ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേക്കും.
വിദേശസഹായ നിയന്ത്രണ നിയമത്തിലെ വകുപ്പ് 43 പ്രകാരം സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് തെറ്റായ നടപടിയാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മറികടന്ന് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
ലൈഫ് മിഷന് പദ്ധതിക്കെതിരെ ആരോപണമുന്നയിച്ചു സംസ്ഥാനത്തെ ഭവനപദ്ധതിക്കു തുരങ്കം വയ്ക്കാനാണ് അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയത്. ഇതു തികച്ചും രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടു കൂടിയതാണ്. ഇത്തരമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തതും ഇതേ ലക്ഷ്യത്തോടെയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയും സാന്‍ വെഞ്ച്വേഴ്സിനെ രണ്ടാംപ്രതിയും ലൈഫ് മിഷന് പദ്ധതിയിലെ ഇനിയും തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെന്ന നിര്‍വചനത്തില്‍ ലൈഫ് മിഷൻ സിഇഒയായ താനും ഉള്‍പ്പെടുമെന്നും ഇതു തന്നെയും ബാധിക്കുമെന്നും യു.വി. ജോസിന്റെ ഹര്‍ജിയില്‍ പറയുന്നു.
പൊതുജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ ഓഗസ്റ്റ് 18 വരെ 2,24,322 വീടുകള്‍ നിര്‍മിച്ചു നല്കി. 2019 ഒക്ടോബര്‍ 28 ലെ ഉത്തരവനുസരിച്ചു 36 ഹൗസിംഗ് പ്ളോട്ടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്കി മുന്നോട്ടുവരികയായിരുന്നു. തുടര്‍ന്ന് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിയും ലൈഫ് മിഷന് സിഇഒയുമായി ധാരാണാപത്രം ഒപ്പുവച്ചു.
കെട്ടിട നിര്‍മാണത്തിനുള്ള കരാറുകാരനെയും ബില്‍ഡറെയും തെരഞ്ഞെടുക്കുന്നത് റെഡ് ക്രസന്റാണ്. ഇതില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ പങ്കില്ല. ഇക്കാര്യം കരാര്‍ എഗ്രിമെന്റില്നിന്നു വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശത്തുനിന്നു സഹായം സ്വീകരിച്ചിട്ടില്ല.
140 അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണത്തിനായി ജൂലൈ 31നു യുഎഇ കോണ്‍സുലേറ്റും യൂണിടാക്കുമായാണ് കരാര്‍ ഒപ്പുവച്ചത്. യൂണിടാക്കിനെയും സാന്വെഞ്ച്വേഴ്സിനെയും തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് അധികൃതരാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടു ലൈഫ് മിഷന് സിഇഒ യു.വി. ജോസാണ് ഹര്‍ജി നല്‍കിയത്. അടുത്ത ദിവസം ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേക്കും.
വിദേശസഹായ നിയന്ത്രണ നിയമത്തിലെ വകുപ്പ് 43 പ്രകാരം സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് തെറ്റായ നടപടിയാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മറികടന്ന് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
ലൈഫ് മിഷന് പദ്ധതിക്കെതിരെ ആരോപണമുന്നയിച്ചു സംസ്ഥാനത്തെ ഭവനപദ്ധതിക്കു തുരങ്കം വയ്ക്കാനാണ് അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയത്. ഇതു തികച്ചും രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടു കൂടിയതാണ്. ഇത്തരമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തതും ഇതേ ലക്ഷ്യത്തോടെയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയും സാന്‍ വെഞ്ച്വേഴ്സിനെ രണ്ടാംപ്രതിയും ലൈഫ് മിഷന് പദ്ധതിയിലെ ഇനിയും തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെന്ന നിര്‍വചനത്തില്‍ ലൈഫ് മിഷൻ സിഇഒയായ താനും ഉള്‍പ്പെടുമെന്നും ഇതു തന്നെയും ബാധിക്കുമെന്നും യു.വി. ജോസിന്റെ ഹര്‍ജിയില്‍ പറയുന്നു.
പൊതുജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ ഓഗസ്റ്റ് 18 വരെ 2,24,322 വീടുകള്‍ നിര്‍മിച്ചു നല്കി. 2019 ഒക്ടോബര്‍ 28 ലെ ഉത്തരവനുസരിച്ചു 36 ഹൗസിംഗ് പ്ളോട്ടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്കി മുന്നോട്ടുവരികയായിരുന്നു. തുടര്‍ന്ന് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിയും ലൈഫ് മിഷന് സിഇഒയുമായി ധാരാണാപത്രം ഒപ്പുവച്ചു.
കെട്ടിട നിര്‍മാണത്തിനുള്ള കരാറുകാരനെയും ബില്‍ഡറെയും തെരഞ്ഞെടുക്കുന്നത് റെഡ് ക്രസന്റാണ്. ഇതില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ പങ്കില്ല. ഇക്കാര്യം കരാര്‍ എഗ്രിമെന്റില്നിന്നു വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശത്തുനിന്നു സഹായം സ്വീകരിച്ചിട്ടില്ല.
140 അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണത്തിനായി ജൂലൈ 31നു യുഎഇ കോണ്‍സുലേറ്റും യൂണിടാക്കുമായാണ് കരാര്‍ ഒപ്പുവച്ചത്. യൂണിടാക്കിനെയും സാന്വെഞ്ച്വേഴ്സിനെയും തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് അധികൃതരാണെന്നും ഹര്‍ജിയില്‍ പറയുന്നു.