തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കാൻ കഴിയുന്ന വ്യവസ്ഥകളോടെ ക്രൈംബ്രാഞ്ചിന്, സിബിഐ സമൻസ് അയച്ചു. കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അസാധാരണ സമൻസ് സിബിഐ അയച്ചത്.
സംസ്ഥാനത്തെ ഒരു അന്വേഷണ ഏജൻസിയുടെ കൈവശമുള്ള കേസ് ഡയറിയും മറ്റു രേഖകളും ഹാജരാക്കൻ കേന്ദ്ര ഏജൻസി ക്രിമിനൽ നടപടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സമൻസ് അയയ്ക്കുന്ന ആദ്യ സംഭവമാണിത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ നൽകിയിരുന്നില്ല. ഏഴു തവണയാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയോട് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 91 -ാം വകുപ്പ് അനുസരിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സമൻസ് നൽകിയത്. തുടർന്നും രേഖകൾ കൈമാറിയില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിന്റെ 93-ാം വകുപ്പനുസരിച്ച് കോടതിയിൽനിന്നുള്ള വാറണ്ടോടെ സിബിഐക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കാനുമാകും.
സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ സമർപ്പിച്ച കാരണം പറഞ്ഞായിരുന്നു നേരത്തെ രേഖകൾ കൈമാറാതിരുന്നത്. രേഖകൾ കൈമാറേണ്ടതില്ലെന്ന് സംസ്ഥാന പോലീസിന് നിയമോപദേശവും ലഭിച്ചിരുന്നു. സിബിഐ അന്വേഷണം എതിർത്തുള്ള സർക്കാർ അപ്പീൽ അടുത്തമാസം 26നാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. അതുവരെ അന്വേഷണത്തിന് മറ്റു നിയമ തടസങ്ങളില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ ഒരു അന്വേഷണ ഏജൻസിയുടെ കൈവശമുള്ള കേസ് ഡയറിയും മറ്റു രേഖകളും ഹാജരാക്കൻ കേന്ദ്ര ഏജൻസി ക്രിമിനൽ നടപടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സമൻസ് അയയ്ക്കുന്ന ആദ്യ സംഭവമാണിത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ നൽകിയിരുന്നില്ല. ഏഴു തവണയാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയോട് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 91 -ാം വകുപ്പ് അനുസരിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സമൻസ് നൽകിയത്. തുടർന്നും രേഖകൾ കൈമാറിയില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിന്റെ 93-ാം വകുപ്പനുസരിച്ച് കോടതിയിൽനിന്നുള്ള വാറണ്ടോടെ സിബിഐക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കാനുമാകും.
സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ സമർപ്പിച്ച കാരണം പറഞ്ഞായിരുന്നു നേരത്തെ രേഖകൾ കൈമാറാതിരുന്നത്. രേഖകൾ കൈമാറേണ്ടതില്ലെന്ന് സംസ്ഥാന പോലീസിന് നിയമോപദേശവും ലഭിച്ചിരുന്നു. സിബിഐ അന്വേഷണം എതിർത്തുള്ള സർക്കാർ അപ്പീൽ അടുത്തമാസം 26നാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. അതുവരെ അന്വേഷണത്തിന് മറ്റു നിയമ തടസങ്ങളില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.