തിരുവനന്തപുരം: വിവാദ യു ട്യൂബർ വിജയ് പി. നായർക്കെതിരെ പുതിയ കേസ്. സൈനികരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സൈബർ പോലീസ് ഇയാൾക്കെതിരേ പുതിയ കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിമുക്ത ഭടന്മാരുടെ സംഘടന കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. യുട്യൂബ് ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലന്പടന്മാരും ബലാത്സംഗം നടത്തുന്നവരുമാണെന്ന് വീഡിയോയിൽ വിജയ് പി. നായർ പറയുന്നെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വിജയ് പി. നായരെ മർദിച്ച സ്ത്രീകൾക്കെതിരെയും നടപടി വേണമെന്ന് മനുഷ്യാവ കമ്മീഷൻ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യുട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവ് ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
വിമുക്ത ഭടന്മാരുടെ സംഘടന കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. യുട്യൂബ് ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലന്പടന്മാരും ബലാത്സംഗം നടത്തുന്നവരുമാണെന്ന് വീഡിയോയിൽ വിജയ് പി. നായർ പറയുന്നെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വിജയ് പി. നായരെ മർദിച്ച സ്ത്രീകൾക്കെതിരെയും നടപടി വേണമെന്ന് മനുഷ്യാവ കമ്മീഷൻ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യുട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവ് ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.