കോട്ടയം: സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് രൂപീകരണം ഒരു വർഷമായി അനിശ്ചിതത്വത്തിൽ തുടരുന്പോഴും തലപ്പത്ത് സിപിഎം പാർട്ടി നിയമനം. തെരഞ്ഞെടുക്കപ്പെട്ട നിലവിലെ ബോർഡ് അംഗങ്ങൾക്ക് ചുമതലയോ ആനുകൂല്യങ്ങളോ നൽകാതിരിക്കേ മെംബർ സെക്രട്ടറി പദവി അലങ്കരിക്കുന്നത് അരലക്ഷത്തിനുമേൽ രൂപ വേതനം പറ്റുന്ന തലസ്ഥാനത്തെ സിപിഎം നേതാവിന്റെ ഭാര്യ.
മെംബർ സെക്രട്ടറിയായി ഈ രംഗത്ത് അനുഭവജ്ഞാനമുള്ള ഉദ്യോഗസ്ഥനെ പ്രമോഷനിലോ ഡെപ്യൂട്ടേഷനിലോ നിയമിക്കണമെന്ന നിബന്ധന പാലിക്കാതെ കാലാവധി തീരുന്ന മുറയ്ക്ക് പാർട്ടി നേതാവിന്റെ ഭാര്യക്ക് തുടർനിയമനം നൽകാനാണ് നീക്കം. ഈ നീക്കത്തിന്റെ ഭാഗമായി സെക്രട്ടറി ഇൻ ചാർജായി അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ് കുമാറിനെ നിയമിച്ചിരിക്കുകയാണ്. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ കടുത്ത അനാസ്ഥ പുലർത്തുകയാണ്.
ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ഓർഫനേജസ് ആൻഡ് ക്രിസ്ത്യൻ ഹോംസിന്റെ കീഴിൽ രണ്ടായിരത്തോളം സ്ഥാപനങ്ങളും ഒരു ലക്ഷത്തോളം അന്തേവാസികളുമുണ്ട്. ക്ഷേമ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതും നാലു വർഷം കൂടുന്പോൾ അംഗീകാരം പുതുക്കി കൊടുക്കുന്നതും ഓർഫനേജ് കണ്ട്രോൾ ബോർഡാണ്. ഒട്ടേറെ കരിനിയമങ്ങൾ അഗതിമന്ദിര നടത്തിപ്പിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു.
മെംബർ സെക്രട്ടറിയായി ഈ രംഗത്ത് അനുഭവജ്ഞാനമുള്ള ഉദ്യോഗസ്ഥനെ പ്രമോഷനിലോ ഡെപ്യൂട്ടേഷനിലോ നിയമിക്കണമെന്ന നിബന്ധന പാലിക്കാതെ കാലാവധി തീരുന്ന മുറയ്ക്ക് പാർട്ടി നേതാവിന്റെ ഭാര്യക്ക് തുടർനിയമനം നൽകാനാണ് നീക്കം. ഈ നീക്കത്തിന്റെ ഭാഗമായി സെക്രട്ടറി ഇൻ ചാർജായി അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ് കുമാറിനെ നിയമിച്ചിരിക്കുകയാണ്. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ കടുത്ത അനാസ്ഥ പുലർത്തുകയാണ്.
ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ഓർഫനേജസ് ആൻഡ് ക്രിസ്ത്യൻ ഹോംസിന്റെ കീഴിൽ രണ്ടായിരത്തോളം സ്ഥാപനങ്ങളും ഒരു ലക്ഷത്തോളം അന്തേവാസികളുമുണ്ട്. ക്ഷേമ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതും നാലു വർഷം കൂടുന്പോൾ അംഗീകാരം പുതുക്കി കൊടുക്കുന്നതും ഓർഫനേജ് കണ്ട്രോൾ ബോർഡാണ്. ഒട്ടേറെ കരിനിയമങ്ങൾ അഗതിമന്ദിര നടത്തിപ്പിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു.