കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയ ഇവരെ ഈ മാസം 14 വരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തത്.
കേസിലെ ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഹാജരാക്കിയില്ല. പീതാംബരന്, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്, മണികണ്ഠന്, ബാലകൃഷ്ണന്, ബി. മണികണ്ഠന് എന്നിവരെ പ്രതിചേര്‍ത്താണ് നേരത്തേ സിബിഐ എഫ്ഐആര്‍ നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കേസിലെ ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഹാജരാക്കിയില്ല. പീതാംബരന്, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്, മണികണ്ഠന്, ബാലകൃഷ്ണന്, ബി. മണികണ്ഠന് എന്നിവരെ പ്രതിചേര്‍ത്താണ് നേരത്തേ സിബിഐ എഫ്ഐആര്‍ നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.