തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യമാണു ലക്നോ കോടതി വിധി ഉയർത്തുന്നത്. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവുകൾ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞില്ലെന്നതും അതീവ ഗൗരവമുള്ളതാണ്.
പള്ളി തകർക്കുന്നതും അതിൽ ആഹ്ലാദിച്ച് ബിജെപി നേതാക്കൾ ആലിംഗനം ചെയ്യുന്നതും വരെ ടെലിവിഷൻ ദൃശ്യങ്ങളിൽ ലോകം കണ്ടത് തെളിവുകളാകാതെ പോയത് എങ്ങനെയാണെന്നു സിബിഐ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യമാണു ലക്നോ കോടതി വിധി ഉയർത്തുന്നത്. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവുകൾ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞില്ലെന്നതും അതീവ ഗൗരവമുള്ളതാണ്.
പള്ളി തകർക്കുന്നതും അതിൽ ആഹ്ലാദിച്ച് ബിജെപി നേതാക്കൾ ആലിംഗനം ചെയ്യുന്നതും വരെ ടെലിവിഷൻ ദൃശ്യങ്ങളിൽ ലോകം കണ്ടത് തെളിവുകളാകാതെ പോയത് എങ്ങനെയാണെന്നു സിബിഐ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.