കൊച്ചി: സന്യസ്തര്ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടാൻ നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ-ആതുര ശ്രുശ്രൂഷ മേഖലയിലും മറ്റു രംഗങ്ങളിലും നിസ്വാർഥ സേവനം ചെയ്യുന്നവരാണ് കേരളത്തിലെ 40,000 ഓളം കത്തോലിക്കാ സന്യാസിനിമാര്‍. വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ നേരിടുന്നു.
എന്നാല്‍ പരാതികൾ നൽകിയിട്ടും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ അവഗണനയിൽ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സന്യാസിനിമാര്‍ നല്‍കിയിട്ടുള്ള പരാതികള്‍ക്കുമേല്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ആലഞ്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ-ആതുര ശ്രുശ്രൂഷ മേഖലയിലും മറ്റു രംഗങ്ങളിലും നിസ്വാർഥ സേവനം ചെയ്യുന്നവരാണ് കേരളത്തിലെ 40,000 ഓളം കത്തോലിക്കാ സന്യാസിനിമാര്‍. വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ നേരിടുന്നു.
എന്നാല്‍ പരാതികൾ നൽകിയിട്ടും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ അവഗണനയിൽ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സന്യാസിനിമാര്‍ നല്‍കിയിട്ടുള്ള പരാതികള്‍ക്കുമേല്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ആലഞ്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.