+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിഐ അന്വേഷണം തടയാൻ നിയമനിർമാണം ചിന്തിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയാൻ നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ ആലോചിച്ചിട്ട
സിബിഐ അന്വേഷണം  തടയാൻ നിയമനിർമാണം ചിന്തിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയാൻ നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സിബിഐ അന്വേഷണത്തിനു തടയിടാൻ ഓർഡിനൻസ് തയാറായി വരികയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സമാനമായ നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. സർക്കാർ ഇങ്ങനെയൊരു ആലോചന ഇതുവരെ നടത്തിയിട്ടില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനു കൂടുതൽ ഫലപ്രദമായ നിയമം വേണ്ടിവരുമെന്ന ഒരു ആലോചന മാത്രമാണു സർക്കാർ നടത്തിയിട്ടുള്ളത്. ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ച കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ സിബിഐ അവരുടെ പണി ചെയ്യട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിൽ, ഇപ്പോൾ അടിയന്തരാവസ്ഥയേക്കുറിച്ചു ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി. നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ എന്നതു കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.