തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ഗൗരവമായി കാണണമെന്നും സന്പൂർണ ലോക്ക്ഡൗണ്‍ ഇനി അപ്രായോഗികമാണെന്നും ഇടതുമുന്നണി.
കോവിഡ് വ്യാപിച്ചിട്ടും കഴിഞ്ഞ ആഴ്ചകളിൽ തലസ്ഥാനത്തടക്കം സമരം നടത്തിയവർ പരിശോധിക്കണം.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പു നടത്തുമെന്നും ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനം ശക്തമായതോടെ പ്രതിഷേധസമരങ്ങൾ തത്കാലം വേണ്ടെന്ന തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉണ്ടായത്. ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും വികസനത്തിനു തടയിടാനാണു കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്നും മുന്നണി കണ്‍വീനർ എ. വിജയരാഘവൻ യോഗത്തിനു ശേഷം പറഞ്ഞു.
കോവിഡ് വ്യാപിച്ചിട്ടും കഴിഞ്ഞ ആഴ്ചകളിൽ തലസ്ഥാനത്തടക്കം സമരം നടത്തിയവർ പരിശോധിക്കണം.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പു നടത്തുമെന്നും ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനം ശക്തമായതോടെ പ്രതിഷേധസമരങ്ങൾ തത്കാലം വേണ്ടെന്ന തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉണ്ടായത്. ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും വികസനത്തിനു തടയിടാനാണു കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്നും മുന്നണി കണ്‍വീനർ എ. വിജയരാഘവൻ യോഗത്തിനു ശേഷം പറഞ്ഞു.