ആലുവ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതിക്കുമെതിരായ സമരം തുടരുമെന്നും കോവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ആലുവ പാലസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു മാസം മുമ്പുതന്നെ ഒക്ടോബറിൽ ദിവസേന 18,000 മുതൽ 20,000 വരെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നു സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതാണ്. അന്നു സമരം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. രാജ്യവ്യാപക കർഷക സമരം അവസാനിപ്പിക്കണമെന്നും ആരും പറയുന്നില്ല. വെഞ്ഞാറമൂട് സിപിഎം നടത്തിയ വിലാപയാത്രയിൽ ആറായിരത്തോളം പേരാണു പങ്കെടുത്തത്. പ്രതിപക്ഷസമരം നിറുത്തണമെന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മൂന്നു മാസം മുമ്പുതന്നെ ഒക്ടോബറിൽ ദിവസേന 18,000 മുതൽ 20,000 വരെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നു സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതാണ്. അന്നു സമരം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. രാജ്യവ്യാപക കർഷക സമരം അവസാനിപ്പിക്കണമെന്നും ആരും പറയുന്നില്ല. വെഞ്ഞാറമൂട് സിപിഎം നടത്തിയ വിലാപയാത്രയിൽ ആറായിരത്തോളം പേരാണു പങ്കെടുത്തത്. പ്രതിപക്ഷസമരം നിറുത്തണമെന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.