തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
ശാരീരിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക, കൈകൾ സോപ്പിട്ടു കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി രോഗപ്രതിരോധത്തിനുള്ള മാർഗങ്ങൾ കർശന നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തണമെന്നു കത്തിലൂടെ ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയമായ ഏകോപനത്തിന്റെ അഭാവമുണ്ടെന്നു മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഐഎംഎ പറയുന്നു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടു പോകുമെന്നും മുന്നറിയിപ്പു നൽകുന്നു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു രോഗബാധിതരെ ഐസോലേറ്റു ചെയ്യുക മാത്രമാണു സന്പർക്ക വ്യാപനം നിയന്ത്രിക്കാനുള്ള ഏക മാർഗം.
ദിനംപ്രതി ഒരു ലക്ഷം ടെസ്റ്റുകളെങ്കിലും ആവശ്യമാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ശാരീരിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക, കൈകൾ സോപ്പിട്ടു കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി രോഗപ്രതിരോധത്തിനുള്ള മാർഗങ്ങൾ കർശന നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തണമെന്നു കത്തിലൂടെ ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയമായ ഏകോപനത്തിന്റെ അഭാവമുണ്ടെന്നു മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഐഎംഎ പറയുന്നു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടു പോകുമെന്നും മുന്നറിയിപ്പു നൽകുന്നു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു രോഗബാധിതരെ ഐസോലേറ്റു ചെയ്യുക മാത്രമാണു സന്പർക്ക വ്യാപനം നിയന്ത്രിക്കാനുള്ള ഏക മാർഗം.
ദിനംപ്രതി ഒരു ലക്ഷം ടെസ്റ്റുകളെങ്കിലും ആവശ്യമാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.