കോഴിക്കോട്: പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ ഹെല്‍മറ്റ് ഉള്‍പ്പെടെ ചോദിച്ച് വാങ്ങണമെന്ന് കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറർ, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്ന ചട്ടം പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ ആര്‍ടിഒക്കു പരാതി നല്‍കാവുന്നതാണ്.
2016 ഏപ്രില്‍ മുതല്‍തന്നെ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്കിയാല് മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കാത്ത വാഹനഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനു പ്രത്യേകം വില ഈടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറർ, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്ന ചട്ടം പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ ആര്‍ടിഒക്കു പരാതി നല്‍കാവുന്നതാണ്.
2016 ഏപ്രില്‍ മുതല്‍തന്നെ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്കിയാല് മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കാത്ത വാഹനഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനു പ്രത്യേകം വില ഈടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.