തിരുവന്നതപുരം: ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പോളികാർബണേറ്റ് കാർഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളായി നൽകുന്നതിന് ഉടൻ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആർടി ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രീകൃത ഓൺലൈൻ വാഹന പരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്. അപകട മരണ നിരക്ക് കുറയ്ക്കുന്നതിന് നടപ്പാക്കിയ സേഫ് കേരള പദ്ധതി ഫലപ്രദമാണ്.
ചെക്ക്പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനുള്ള ആർഎഫ്ഐഡി സംവിധാനവും സ്റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജിപിഎസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രീകൃത ഓൺലൈൻ വാഹന പരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്. അപകട മരണ നിരക്ക് കുറയ്ക്കുന്നതിന് നടപ്പാക്കിയ സേഫ് കേരള പദ്ധതി ഫലപ്രദമാണ്.
ചെക്ക്പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനുള്ള ആർഎഫ്ഐഡി സംവിധാനവും സ്റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജിപിഎസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.