തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രോഗി ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ഈ ദുരവസ്ഥയുണ്ടായത്.
പണി കഴിഞ്ഞു മടങ്ങിവരുന്നതിനിടെ വീണു പരിക്കേറ്റ അനിൽകുമാറിനെ കഴിഞ്ഞ മാസം 22-നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനിൽകുമാറിനെ ആദ്യം പേരൂർക്കട ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിയിലുമെത്തിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് ഐസിയുവിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം ആറിനു നടത്തിയ പരിശോധനയിൽ അനിൽകുമാറിനും കോവിഡ് പോസിറ്റീവായി. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന ബന്ധുക്കളോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച അധികൃതർ അനിൽകുമാറിനെ കോവിഡ് വാർഡിലേക്ക് മാറ്റി. വിവരം അന്വേഷിക്കുന്പോഴൊക്കെ സുഖമായിരിക്കുന്നുവെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്നു ബന്ധുക്കൾ പറയുന്നു.
ശനിയാഴ്ച അനിൽകുമാറിന് കോവിഡ് നെഗറ്റീവായെന്നും തിരികെ കൊണ്ടുപോകാനും അധികൃതർ നിർദേശിച്ചു. വീട്ടിലെത്തിച്ചപ്പോഴാണു ദയനീയാവസ്ഥ പുറത്തറിയുന്നത്. ഭക്ഷണം കഴിക്കുന്ന ലക്ഷണം പോലുമില്ലാത്ത വിധത്തിൽ ശരീരം ശോഷിച്ചിട്ടുമുണ്ട്. മുറിവേറ്റ ഭാഗങ്ങളിലാണു പുഴുവിനെ കണ്ടതെന്നാണു ബന്ധുക്കൾ പറയുന്നത്. അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്.
ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് അദ്ദേഹത്തെ ആശുപത്രിയിൽനിന്നും പറഞ്ഞയച്ചതെന്നു മകൾ പരാതിപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതി നെത്തുടർന്ന് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. അനിൽകുമാറിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അനിൽകുമാറിന് സൗജന്യമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പണി കഴിഞ്ഞു മടങ്ങിവരുന്നതിനിടെ വീണു പരിക്കേറ്റ അനിൽകുമാറിനെ കഴിഞ്ഞ മാസം 22-നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനിൽകുമാറിനെ ആദ്യം പേരൂർക്കട ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിയിലുമെത്തിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് ഐസിയുവിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം ആറിനു നടത്തിയ പരിശോധനയിൽ അനിൽകുമാറിനും കോവിഡ് പോസിറ്റീവായി. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന ബന്ധുക്കളോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച അധികൃതർ അനിൽകുമാറിനെ കോവിഡ് വാർഡിലേക്ക് മാറ്റി. വിവരം അന്വേഷിക്കുന്പോഴൊക്കെ സുഖമായിരിക്കുന്നുവെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്നു ബന്ധുക്കൾ പറയുന്നു.
ശനിയാഴ്ച അനിൽകുമാറിന് കോവിഡ് നെഗറ്റീവായെന്നും തിരികെ കൊണ്ടുപോകാനും അധികൃതർ നിർദേശിച്ചു. വീട്ടിലെത്തിച്ചപ്പോഴാണു ദയനീയാവസ്ഥ പുറത്തറിയുന്നത്. ഭക്ഷണം കഴിക്കുന്ന ലക്ഷണം പോലുമില്ലാത്ത വിധത്തിൽ ശരീരം ശോഷിച്ചിട്ടുമുണ്ട്. മുറിവേറ്റ ഭാഗങ്ങളിലാണു പുഴുവിനെ കണ്ടതെന്നാണു ബന്ധുക്കൾ പറയുന്നത്. അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്.
ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് അദ്ദേഹത്തെ ആശുപത്രിയിൽനിന്നും പറഞ്ഞയച്ചതെന്നു മകൾ പരാതിപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതി നെത്തുടർന്ന് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. അനിൽകുമാറിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അനിൽകുമാറിന് സൗജന്യമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.