വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ കലുങ്കിൽ ഇടിച്ച് നാലു പേർ മരിച്ചു. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), മതിര എൻബിഎച്ച്എസ് മൻസിലിൽ നവാസ് പീരുമുഹമ്മദ് (സുൽഫി -39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ ( 45 ), തിരുവനന്തപുരം കവടിയാർ നന്ദൻകോട് മിന്നു ഭവനിൽ നജീബുദീൻ (35) എന്നിവരാണു മരിച്ചത്.
വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 1.30ന് കാരേറ്റ് മോസ്കിനു സമീപമായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കു വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കലു ങ്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. യാത്രക്കാർ വാഹനത്തിൽ കുടുങ്ങി. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 1.30ന് കാരേറ്റ് മോസ്കിനു സമീപമായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കു വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കലു ങ്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. യാത്രക്കാർ വാഹനത്തിൽ കുടുങ്ങി. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.