കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കു തുടക്കമായി. പാലത്തില്‍ പൂജ നടത്തി ഇന്നലെ രാവിലെ ഒന്‍പതോടെ പൊളിക്കല്‍ ആരംഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആര്‍സി) മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണു പാലം പൊളിച്ചുപണിയുന്നത്.
പൊളിക്കൽ നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ഡിഎംആര്‍സി ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം പാലത്തില്‍ പരിശോധന നടത്തി. രണ്ട് ടാറിംഗ് എക്സ്കവേറ്റര്‍ ഉപയോഗിച്ചു ടാര്‍ നീക്കുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരത്തിൽ പാലത്തിന്റെ ടാർ ഇളക്കിമാറ്റും. നാലു ദിവസത്തിനകം ഇതു പൂര്‍ത്തിയാകും.
പാലംപണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയും പകലും പാലം നിര്‍മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. എട്ട് മാസത്തിനുള്ളില്‍ പാലംപണി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
പൊളിക്കൽ നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ഡിഎംആര്‍സി ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം പാലത്തില്‍ പരിശോധന നടത്തി. രണ്ട് ടാറിംഗ് എക്സ്കവേറ്റര്‍ ഉപയോഗിച്ചു ടാര്‍ നീക്കുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരത്തിൽ പാലത്തിന്റെ ടാർ ഇളക്കിമാറ്റും. നാലു ദിവസത്തിനകം ഇതു പൂര്‍ത്തിയാകും.
പാലംപണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയും പകലും പാലം നിര്‍മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. എട്ട് മാസത്തിനുള്ളില്‍ പാലംപണി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.