തിരുവനന്തപുരം: ശബരിമല തീർഥാടനകാലത്ത് വെർച്വൽ ക്യൂ വഴി പരിമിതമായി തീർഥാടകരെ കടത്തിവിടാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യുന്ന നിശ്ചിത ശതമാനംപേരെ മാത്രം പ്രവേശിപ്പിക്കും.
സമയം നിശ്ചയിച്ച് കടത്തിവിടുന്ന തീർഥാടകർ ദർശനം കഴിഞ്ഞാലുടൻ തിരിച്ചിറങ്ങണം. നിശ്ചിത സ്ഥലത്ത് അഭിഷേകനെയ്യ് സമർപ്പിക്കാം. ആടിയശിഷ്ടം നെയ്യ് ലഭ്യമാക്കും. പ്ലേറ്റിൽ അന്നദാനം നടത്തും. കയറുന്പോൾ പന്പയിൽ 100 രൂപ അടച്ചാൽ സ്റ്റീൽ പാത്രത്തിൽ കുടിവെള്ളം നൽകും. മലയിറങ്ങുന്പോൾ പാത്രം വേണ്ടാത്തവർ ഏല്പിച്ചാൽ 100 രൂപ മടക്കി നൽകും. ശബരിമലയിൽ വിരിവയ്ക്കാൻ അനുവദിക്കില്ല. നിലയ്ക്കലിൽ പരിമിതമായ തോതിൽ വിരിവയ്ക്കാൻ അനുവദിക്കും.
കായികാഭ്യാസത്തിന് മാസ്ക് പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. അതിനാൽ മല കയറുന്പോൾ മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിക്കും. പന്പ, എരുമേലി സ്നാനഘട്ടങ്ങളിൽ നദിയിലിറങ്ങി കുളിക്കാൻ അനുവദിക്കില്ല. പകരം, ഷവർ സ്ഥാപിക്കും.
സമയം നിശ്ചയിച്ച് കടത്തിവിടുന്ന തീർഥാടകർ ദർശനം കഴിഞ്ഞാലുടൻ തിരിച്ചിറങ്ങണം. നിശ്ചിത സ്ഥലത്ത് അഭിഷേകനെയ്യ് സമർപ്പിക്കാം. ആടിയശിഷ്ടം നെയ്യ് ലഭ്യമാക്കും. പ്ലേറ്റിൽ അന്നദാനം നടത്തും. കയറുന്പോൾ പന്പയിൽ 100 രൂപ അടച്ചാൽ സ്റ്റീൽ പാത്രത്തിൽ കുടിവെള്ളം നൽകും. മലയിറങ്ങുന്പോൾ പാത്രം വേണ്ടാത്തവർ ഏല്പിച്ചാൽ 100 രൂപ മടക്കി നൽകും. ശബരിമലയിൽ വിരിവയ്ക്കാൻ അനുവദിക്കില്ല. നിലയ്ക്കലിൽ പരിമിതമായ തോതിൽ വിരിവയ്ക്കാൻ അനുവദിക്കും.
കായികാഭ്യാസത്തിന് മാസ്ക് പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. അതിനാൽ മല കയറുന്പോൾ മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിക്കും. പന്പ, എരുമേലി സ്നാനഘട്ടങ്ങളിൽ നദിയിലിറങ്ങി കുളിക്കാൻ അനുവദിക്കില്ല. പകരം, ഷവർ സ്ഥാപിക്കും.