തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ സിബിഐ വന്നെങ്കിലും ക്രമക്കേടുമായി ബന്ധപ്പെട്ടു പ്രാഥമിക പരിശോധന നടത്തുന്ന സംസ്ഥാന വിജിലൻസ് മുന്നോട്ടുതന്നെ.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് മൊഴിയെടുപ്പു നടപടികൾ രണ്ടു ദിവസത്തിനകം തുടങ്ങും. ആദ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴികളാകും ശേഖരിക്കുക. സിബിഐ വന്നതിനു പിന്നാലെ ലൈഫ് മിഷൻ ഓഫീസിൽനിന്നും തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസിൽനിന്നുമായി മൂന്നു ഫയലുകളാണു പിടിച്ചെടുത്തതെന്നാണ് വിജിലൻസ് അധികൃതർ പറയുന്നത്.
1500-ലേറെ പേജുകളുള്ള ഫയലുകൾ പരിശോധിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വിജിലൻസ് ഉന്നതർ വ്യക്തമാക്കുന്നു.
ഫയലുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുക. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടും വിജിലൻസ് പ്രാഥമിക പരിശോധനയുമായി മുന്നോട്ടു പോകുന്നതിൽ നിയമ വിദഗ്ധർ വ്യത്യസ്ത അഭിപ്രായങ്ങളാണു രേഖപ്പെടുത്തുന്നത്.
എന്നാൽ, വടക്കാഞ്ചേരി ലൈഫ് തട്ടിപ്പുമായി ബന്ധപ്പെട്ടു സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു വിദേശ സംഭാവനാ നിയന്ത്രണ നിയമ പ്രകാരമാണെന്നും വിജിലൻസ് ഇക്കാര്യത്തിലെ കമ്മീഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അഴിമതി നിരോധന നിയമപ്രകാരണമാണ് അന്വേഷിക്കുന്നതെന്നും വിജിലൻസ് ഉന്നതർ ചൂണ്ടിക്കാട്ടുന്നു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതിന്റെ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. ആരോപണങ്ങളിൽ കഴന്പുണ്ടെന്നു കണ്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനാൽ വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്ക് നിയമസാധുതയുണ്ടെന്ന നിഗമനത്തിലാണ് ഇവർ.
സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയതും ഫയലുകൾ പിടിച്ചെടുത്തതും നിയമപരമായ മാർഗങ്ങളിലൂടെയാണ്. വിജിലൻസ് ഡയറക്ടർ വകുപ്പു മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയും ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്തത്.
പിടിച്ചെടുത്ത ഫയലുകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മടക്കി നൽകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് മൊഴിയെടുപ്പു നടപടികൾ രണ്ടു ദിവസത്തിനകം തുടങ്ങും. ആദ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴികളാകും ശേഖരിക്കുക. സിബിഐ വന്നതിനു പിന്നാലെ ലൈഫ് മിഷൻ ഓഫീസിൽനിന്നും തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസിൽനിന്നുമായി മൂന്നു ഫയലുകളാണു പിടിച്ചെടുത്തതെന്നാണ് വിജിലൻസ് അധികൃതർ പറയുന്നത്.
1500-ലേറെ പേജുകളുള്ള ഫയലുകൾ പരിശോധിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വിജിലൻസ് ഉന്നതർ വ്യക്തമാക്കുന്നു.
ഫയലുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുക. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടും വിജിലൻസ് പ്രാഥമിക പരിശോധനയുമായി മുന്നോട്ടു പോകുന്നതിൽ നിയമ വിദഗ്ധർ വ്യത്യസ്ത അഭിപ്രായങ്ങളാണു രേഖപ്പെടുത്തുന്നത്.
എന്നാൽ, വടക്കാഞ്ചേരി ലൈഫ് തട്ടിപ്പുമായി ബന്ധപ്പെട്ടു സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു വിദേശ സംഭാവനാ നിയന്ത്രണ നിയമ പ്രകാരമാണെന്നും വിജിലൻസ് ഇക്കാര്യത്തിലെ കമ്മീഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അഴിമതി നിരോധന നിയമപ്രകാരണമാണ് അന്വേഷിക്കുന്നതെന്നും വിജിലൻസ് ഉന്നതർ ചൂണ്ടിക്കാട്ടുന്നു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതിന്റെ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. ആരോപണങ്ങളിൽ കഴന്പുണ്ടെന്നു കണ്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനാൽ വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്ക് നിയമസാധുതയുണ്ടെന്ന നിഗമനത്തിലാണ് ഇവർ.
സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയതും ഫയലുകൾ പിടിച്ചെടുത്തതും നിയമപരമായ മാർഗങ്ങളിലൂടെയാണ്. വിജിലൻസ് ഡയറക്ടർ വകുപ്പു മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയും ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്തത്.
പിടിച്ചെടുത്ത ഫയലുകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മടക്കി നൽകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.