തിരുവനന്തപുരം : ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നു സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു ജനങ്ങളിൽനിന്നു വലിയപിന്തുണയും പ്രശംസയുമാണു ലഭിച്ചിരുന്നത്.
എന്നാൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സംശയത്തിന്റെ നിഴലിൽ വന്നതു സർക്കാരിനു മാത്രമല്ല പാർട്ടിക്കും വളരെ ക്ഷീണമുണ്ടാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വിവാദങ്ങളിൽ മറുപടി പറഞ്ഞു തളർന്ന അവസ്ഥയിലാണെന്നും അസാധാരണമായ കാലഘട്ടത്തിലൂടെയാണു കേരളത്തിലെ പാർട്ടി കടന്നുപോകുന്നതെന്നും ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ നേതാക്കൾ വിമർശിച്ചു.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ഓഫീസുതന്നെ ആരോപണങ്ങളിൽ നിരന്തരം പെടുന്നതു സർക്കാരിന്റെ നല്ല പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. സർക്കാർ ഇങ്ങനെ ഓരോ ദിവസവും ആരോപണങ്ങളിൽ പെടുന്നതു പാർട്ടി ഗൗരവമായി കാണണം. രണ്ടു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കേണ്ടിവരുന്പോൾ നിലവിലെ വിവാദങ്ങൾ പാർട്ടിക്കു ഗുണകരമാകില്ല. പ്രതിപക്ഷം ആരോപണങ്ങളുമായി ശക്തമായി സമരരംഗത്താണ്.
യുഡിഎഫിനേക്കാൾ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഇപ്പോൾ ബിജെപിയാണ്. ശക്തമായ രാഷ്ട്രീയപ്രതിരോധമാണു വേണ്ടതെന്നും മാധ്യമങ്ങളിൽ എട്ടുമണിക്കു പോയിരുന്നു വിപ്ലവം പറഞ്ഞതുകൊണ്ടുമാത്രം സർക്കാരിനെ സംരക്ഷിക്കാനാകില്ലെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ പറഞ്ഞു.സർക്കാരിന്റെ ശരികൾ ജനങ്ങളോടു പറയുന്പോൾ സംഭവിച്ച തെറ്റുകളും സ്വയം വിമർശനപരമായി ഏറ്റുപറയണം. സാമൂഹ്യക്ഷേമ പെൻഷനും കോവിഡ് കാലത്തെ സൗജന്യ റേഷനടക്കം സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളുടെ മനസിലുണ്ട്.
എന്നാൽ, വിവാദങ്ങളിൽ ജനങ്ങൾ ആശങ്കാകു ലരാണ്. ശക്തമായ കുടുംബയോഗങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു വിവാദങ്ങൾക്കു രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്നും നേതാക്കൾ പറഞ്ഞു. എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മന്ത്രി കെ.ടി.ജലീൽ അതിരാവിലെ പോയതിനെക്കുറിച്ചും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. എന്താണു മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മന്ത്രിക്കു ഭയമെന്നും നേതാക്കൾ ചോദിച്ചു.
സർക്കാരിനെതിരേയുള്ള വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. സംസ്ഥാന സമിതി ഓണ്ലൈനായി ചേരുന്നതിനു മുന്പു കോടിയേരിയും പിണറായി വിജയനും തമ്മിൽ അരമണിക്കൂറിലേറെ സംസാരിച്ചു. ജില്ലാ, ഏരിയാ അടിസ്ഥാനത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ടു വിപുലമായ കാന്പയിൻ സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റികൾക്കു സംസ്ഥാന സമിതി നിർദേശം നൽകി.
എന്നാൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സംശയത്തിന്റെ നിഴലിൽ വന്നതു സർക്കാരിനു മാത്രമല്ല പാർട്ടിക്കും വളരെ ക്ഷീണമുണ്ടാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വിവാദങ്ങളിൽ മറുപടി പറഞ്ഞു തളർന്ന അവസ്ഥയിലാണെന്നും അസാധാരണമായ കാലഘട്ടത്തിലൂടെയാണു കേരളത്തിലെ പാർട്ടി കടന്നുപോകുന്നതെന്നും ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ നേതാക്കൾ വിമർശിച്ചു.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ഓഫീസുതന്നെ ആരോപണങ്ങളിൽ നിരന്തരം പെടുന്നതു സർക്കാരിന്റെ നല്ല പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. സർക്കാർ ഇങ്ങനെ ഓരോ ദിവസവും ആരോപണങ്ങളിൽ പെടുന്നതു പാർട്ടി ഗൗരവമായി കാണണം. രണ്ടു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കേണ്ടിവരുന്പോൾ നിലവിലെ വിവാദങ്ങൾ പാർട്ടിക്കു ഗുണകരമാകില്ല. പ്രതിപക്ഷം ആരോപണങ്ങളുമായി ശക്തമായി സമരരംഗത്താണ്.
യുഡിഎഫിനേക്കാൾ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഇപ്പോൾ ബിജെപിയാണ്. ശക്തമായ രാഷ്ട്രീയപ്രതിരോധമാണു വേണ്ടതെന്നും മാധ്യമങ്ങളിൽ എട്ടുമണിക്കു പോയിരുന്നു വിപ്ലവം പറഞ്ഞതുകൊണ്ടുമാത്രം സർക്കാരിനെ സംരക്ഷിക്കാനാകില്ലെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ പറഞ്ഞു.സർക്കാരിന്റെ ശരികൾ ജനങ്ങളോടു പറയുന്പോൾ സംഭവിച്ച തെറ്റുകളും സ്വയം വിമർശനപരമായി ഏറ്റുപറയണം. സാമൂഹ്യക്ഷേമ പെൻഷനും കോവിഡ് കാലത്തെ സൗജന്യ റേഷനടക്കം സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളുടെ മനസിലുണ്ട്.
എന്നാൽ, വിവാദങ്ങളിൽ ജനങ്ങൾ ആശങ്കാകു ലരാണ്. ശക്തമായ കുടുംബയോഗങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു വിവാദങ്ങൾക്കു രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്നും നേതാക്കൾ പറഞ്ഞു. എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മന്ത്രി കെ.ടി.ജലീൽ അതിരാവിലെ പോയതിനെക്കുറിച്ചും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. എന്താണു മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മന്ത്രിക്കു ഭയമെന്നും നേതാക്കൾ ചോദിച്ചു.
സർക്കാരിനെതിരേയുള്ള വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. സംസ്ഥാന സമിതി ഓണ്ലൈനായി ചേരുന്നതിനു മുന്പു കോടിയേരിയും പിണറായി വിജയനും തമ്മിൽ അരമണിക്കൂറിലേറെ സംസാരിച്ചു. ജില്ലാ, ഏരിയാ അടിസ്ഥാനത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ടു വിപുലമായ കാന്പയിൻ സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റികൾക്കു സംസ്ഥാന സമിതി നിർദേശം നൽകി.