തിരുവനന്തപുരം: സിബിഐയെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെല്ലാം അന്വേഷണ ഏജൻസികൾ വന്നാലും ബിജെപിക്കു മുന്നിൽ സിപിഎം കീഴടങ്ങാൻ പോകുന്നില്ല.
ലൈഫ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത് സദുദ്ദേശ്യപരമല്ല. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സിബിഐ എത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയപ്രതിയോഗികളെ അമർച്ച ചെയ്യാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച അതേ രീതി കേരളത്തിലും നടപ്പിലാക്കാൻ തുടങ്ങിയിരിക്കുകയാണ്.
ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ഒരു വർഷം മുന്‍പ് ആവശ്യപ്പെട്ടതാണ്. അതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇവിടെ കോണ്‍ഗ്രസിലെ ഒരു എംഎൽഎ പരാതി കൊടുത്തപ്പോൾ തന്നെ സിബിഐ അന്വേഷണത്തിനെത്തി. ഇതിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളത്.
പശ്ചിമബംഗാൾ, ആന്ധ്ര, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണത്തിനു വിലക്കുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും സിബിഐയെ വിലക്കിയ കോണ്‍ഗ്രസ് ആണ് കേരളത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാൽ, സിബിഐയെ വിലക്കാൻ നിയമനിർമാണം നടത്തണമെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ല. ചില അവസരങ്ങളിൽ സിബിഐ അന്വേഷണം ആവശ്യമായി വരും. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ലൈഫ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത് സദുദ്ദേശ്യപരമല്ല. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സിബിഐ എത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയപ്രതിയോഗികളെ അമർച്ച ചെയ്യാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച അതേ രീതി കേരളത്തിലും നടപ്പിലാക്കാൻ തുടങ്ങിയിരിക്കുകയാണ്.
ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ഒരു വർഷം മുന്‍പ് ആവശ്യപ്പെട്ടതാണ്. അതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇവിടെ കോണ്‍ഗ്രസിലെ ഒരു എംഎൽഎ പരാതി കൊടുത്തപ്പോൾ തന്നെ സിബിഐ അന്വേഷണത്തിനെത്തി. ഇതിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളത്.
പശ്ചിമബംഗാൾ, ആന്ധ്ര, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണത്തിനു വിലക്കുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും സിബിഐയെ വിലക്കിയ കോണ്‍ഗ്രസ് ആണ് കേരളത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാൽ, സിബിഐയെ വിലക്കാൻ നിയമനിർമാണം നടത്തണമെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ല. ചില അവസരങ്ങളിൽ സിബിഐ അന്വേഷണം ആവശ്യമായി വരും. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.