കൊച്ചി: ചട്ടലംഘനം നടത്തി ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥവും ഈന്തപ്പഴവും എത്തിച്ച സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരേ ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്കുമുറുക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥവും ഈന്തപ്പഴവും എത്തിച്ച സംഭവത്തില്‍ മന്ത്രി ജലീലിനെ എന്‍ഐഎ പിന്തുടരുകയാണ്.
ഇതേ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും യുഎഇ കോണ്‍സുലേറ്റിനെയും പ്രതിചേര്‍ത്തു കസ്റ്റംസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു എന്‍ഐഎയും കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ രണ്ടാം തവണയാണ് ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ തിരുവനന്തപുരം ഓഫീസില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച എന്‍ഐഎ ഓഫീസില്‍ എത്തിയ കസ്റ്റസ് സംഘം സി-ആപ്റ്റിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ എന്‍ഐഎയില്‍നിന്നും ശേഖരിച്ചു.
അതേസമയം, മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനം മനഃപൂര്‍വം തകരാറിലാക്കിയതായാണ് എന്‍ഐഎ വിലയിരുത്തല്‍. ജിപിഎസ് സംവിധാനം ഘടിപ്പിച്ച കെല്‍ട്രോണില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നിഗമനം. ഇതൊരു അട്ടിമറിയായി എന്‍ഐഎ സംശയിക്കുന്നുണ്ട്. കുറ്റാരോപിതര്‍ക്കുള്ള ഉന്നതതല രാഷ്ട്രീയ ഭരണതല ബന്ധം ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.
മതഗ്രന്ഥം കയറ്റിയ വാഹനത്തിനൊപ്പം സി -ആപ്റ്റിലെ മറ്റൊരു വാഹനവും പോയിരുന്നു എന്നും ആ വാഹനം കര്‍ണാടകത്തിലേക്കാണ് പോയതെന്നും അന്വേഷണ എജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍ഐഎ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ദുബായില്‍നിന്നു യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ച പാഴ്സലുകളുടെ കാര്യത്തില്‍ ഒരു രേഖയും ഇല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
പാഴ്സലുകളില്‍ മിക്കതും എവിടെനിന്ന് വന്നുവെന്നോ, ആര് അയച്ചുവെന്നോ വ്യക്തമല്ല. ഇങ്ങനെയുള്ള പാഴ്സലുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയി വിതരണം ചെയ്തത് എന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. പഴുതടച്ചുള്ള അന്വേഷണവുമായിട്ടാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. ഇതിനിടയില്‍ ഉന്നതതലബന്ധം ഉപയോഗിച്ചുള്ള അട്ടിമറി സാധ്യതയും തള്ളിക്കളയാനാകില്ല.
ഇതേ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും യുഎഇ കോണ്‍സുലേറ്റിനെയും പ്രതിചേര്‍ത്തു കസ്റ്റംസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു എന്‍ഐഎയും കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ രണ്ടാം തവണയാണ് ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ തിരുവനന്തപുരം ഓഫീസില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച എന്‍ഐഎ ഓഫീസില്‍ എത്തിയ കസ്റ്റസ് സംഘം സി-ആപ്റ്റിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ എന്‍ഐഎയില്‍നിന്നും ശേഖരിച്ചു.
അതേസമയം, മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനം മനഃപൂര്‍വം തകരാറിലാക്കിയതായാണ് എന്‍ഐഎ വിലയിരുത്തല്‍. ജിപിഎസ് സംവിധാനം ഘടിപ്പിച്ച കെല്‍ട്രോണില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നിഗമനം. ഇതൊരു അട്ടിമറിയായി എന്‍ഐഎ സംശയിക്കുന്നുണ്ട്. കുറ്റാരോപിതര്‍ക്കുള്ള ഉന്നതതല രാഷ്ട്രീയ ഭരണതല ബന്ധം ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.
മതഗ്രന്ഥം കയറ്റിയ വാഹനത്തിനൊപ്പം സി -ആപ്റ്റിലെ മറ്റൊരു വാഹനവും പോയിരുന്നു എന്നും ആ വാഹനം കര്‍ണാടകത്തിലേക്കാണ് പോയതെന്നും അന്വേഷണ എജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍ഐഎ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ദുബായില്‍നിന്നു യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ച പാഴ്സലുകളുടെ കാര്യത്തില്‍ ഒരു രേഖയും ഇല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
പാഴ്സലുകളില്‍ മിക്കതും എവിടെനിന്ന് വന്നുവെന്നോ, ആര് അയച്ചുവെന്നോ വ്യക്തമല്ല. ഇങ്ങനെയുള്ള പാഴ്സലുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയി വിതരണം ചെയ്തത് എന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. പഴുതടച്ചുള്ള അന്വേഷണവുമായിട്ടാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. ഇതിനിടയില്‍ ഉന്നതതലബന്ധം ഉപയോഗിച്ചുള്ള അട്ടിമറി സാധ്യതയും തള്ളിക്കളയാനാകില്ല.