തിരുവനന്തപുരം: എസ്.പി.ബിയുടെ ഗാനങ്ങൾക്കു എങ്ങനെ ഈ മാന്ത്രിക ഭാവം കൈവരുന്നു. മാസ്മരികത കൈവരുന്നു എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം വേണമെങ്കിൽ എസ്.പി. ബിയെ ഒരിക്കലെങ്കിലും കാണണം. ആ വാക്കുകൾ ഒരിക്കലെങ്കിലും കേൾക്കണം. എസ്.പി.ബിയുടെ ഉള്ളിൽ തോന്നിയതെല്ലാം തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഉള്ളിൽ തിങ്ങിനിറഞ്ഞ വികാരങ്ങൾ തന്നെയാണ് പാടിയ പാട്ടുകളിലേക്കു പകർന്നതും.
വെറുമൊരു സാധാരണക്കാരനെ തന്റെ സംഗീത ജീവിതം പറയും അദ്ദേഹം. പതിനാറുഭാഷകളിൽ നാൽപതിനായിരം ഗാനങ്ങൾ പാടിയ സംഗീത ഇതിഹാസമായി ഒരു വേദിയിലും എസ്.പി.ബി വന്നിട്ടില്ല. ചിരിച്ചും രസിച്ചും തന്റെ അറിവില്ലായ്മകൾ പങ്ക് വച്ചുമാണ് സംഗീത ലോകത്തെ ബാലു ജനങ്ങൾക്കു മുന്നിൽ എത്തിയിരുന്നത്.
തണുത്തതൊന്നും കഴിച്ചുകൂട എന്നതുൾപ്പെടെ വലിയ ഗായകർ പാലിക്കുന്ന ചിട്ടകൾ ഒന്നും പാലിക്കാതെ ഗാനരംഗത്ത് തുടരുന്നതിനെക്കുറിച്ച് ‘എന്തോ എനിക്കു അങ്ങനെ സാധിച്ചു; അത് പക്ഷേ അനുകരണീയമാണെന്നു ഞാൻ പറയില്ല’ എന്നൊക്കെ പറയാൻ എസ്പിബിക്കെ കഴിയൂ. 35 വർഷം പുകവലിച്ചിരുന്ന ഗായകൻ ആയിരുന്നു അദ്ദേഹം.
’ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു
ലോകങ്ങൾ കാണാൻ
ഇവിടുന്നു പോണോരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ’
പതിവുപോലെ ആർദ്രമായി, ആത്മാർഥമായി എസ്.പി.ബി വീണ്ടും പാടി, കൊറോണ എന്ന മരണ വൈറസ് ക്രൂരമുനകളുമായി ആ കണ്ഠനാളത്തിൽ ആഞ്ഞ് കുത്തുന്നതിനു കുറച്ചുനാൾ മുൻപ്.
ഇന്നിപ്പോൾ ലോകം മുഴുവൻ എസ്.പി.ബിയെ ഓർത്ത് വിങ്ങിപ്പൊട്ടുന്പോൾ അതിലോലമായ ആ ഹൃദയം, ഹൃദയത്തിൽ ചേർത്തു വച്ച് നമുക്ക് പറയാം.
ഈ കടലും മറുകടലും കടന്ന് മറയരുതേ. എസ്.പി.ബി. പല അഭിമുഖങ്ങളിലും എസ്.പി.ബി തന്നെ പറഞ്ഞിട്ടുള്ളതുപോലെ ജീവിതത്തെ എത്ര തീക്ഷ്ണമായി ബാലു സ്നേഹിച്ചിരുന്നു. മരിക്കുവാൻ എത്ര മടിയായിരുന്നു!
എസ്.മഞ്ജുളാദേവി
വെറുമൊരു സാധാരണക്കാരനെ തന്റെ സംഗീത ജീവിതം പറയും അദ്ദേഹം. പതിനാറുഭാഷകളിൽ നാൽപതിനായിരം ഗാനങ്ങൾ പാടിയ സംഗീത ഇതിഹാസമായി ഒരു വേദിയിലും എസ്.പി.ബി വന്നിട്ടില്ല. ചിരിച്ചും രസിച്ചും തന്റെ അറിവില്ലായ്മകൾ പങ്ക് വച്ചുമാണ് സംഗീത ലോകത്തെ ബാലു ജനങ്ങൾക്കു മുന്നിൽ എത്തിയിരുന്നത്.
തണുത്തതൊന്നും കഴിച്ചുകൂട എന്നതുൾപ്പെടെ വലിയ ഗായകർ പാലിക്കുന്ന ചിട്ടകൾ ഒന്നും പാലിക്കാതെ ഗാനരംഗത്ത് തുടരുന്നതിനെക്കുറിച്ച് ‘എന്തോ എനിക്കു അങ്ങനെ സാധിച്ചു; അത് പക്ഷേ അനുകരണീയമാണെന്നു ഞാൻ പറയില്ല’ എന്നൊക്കെ പറയാൻ എസ്പിബിക്കെ കഴിയൂ. 35 വർഷം പുകവലിച്ചിരുന്ന ഗായകൻ ആയിരുന്നു അദ്ദേഹം.
’ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു
ലോകങ്ങൾ കാണാൻ
ഇവിടുന്നു പോണോരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ’
പതിവുപോലെ ആർദ്രമായി, ആത്മാർഥമായി എസ്.പി.ബി വീണ്ടും പാടി, കൊറോണ എന്ന മരണ വൈറസ് ക്രൂരമുനകളുമായി ആ കണ്ഠനാളത്തിൽ ആഞ്ഞ് കുത്തുന്നതിനു കുറച്ചുനാൾ മുൻപ്.
ഇന്നിപ്പോൾ ലോകം മുഴുവൻ എസ്.പി.ബിയെ ഓർത്ത് വിങ്ങിപ്പൊട്ടുന്പോൾ അതിലോലമായ ആ ഹൃദയം, ഹൃദയത്തിൽ ചേർത്തു വച്ച് നമുക്ക് പറയാം.
ഈ കടലും മറുകടലും കടന്ന് മറയരുതേ. എസ്.പി.ബി. പല അഭിമുഖങ്ങളിലും എസ്.പി.ബി തന്നെ പറഞ്ഞിട്ടുള്ളതുപോലെ ജീവിതത്തെ എത്ര തീക്ഷ്ണമായി ബാലു സ്നേഹിച്ചിരുന്നു. മരിക്കുവാൻ എത്ര മടിയായിരുന്നു!
എസ്.മഞ്ജുളാദേവി