തിരുവനന്തപുരം: സർക്കാരിനെതിരേ നിരന്തരമായി ഉണ്ടാകുന്ന വിവാദങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സർക്കാരിന്റെ ജനകീയ പദ്ധതിയായ ലൈഫ് ഭവന പദ്ധതി വിവാദത്തിൽപ്പെടാൻ പാടില്ലായിരുന്നുവെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിഞ്ഞില്ലെന്നും ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളായിട്ടുള്ള നേതാക്കളുടെ യോഗം വിളിച്ചു ലൈഫ് പദ്ധതിയുടെ അവലോകനം നടത്തണം. മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സർക്കാരിനു സെക്രട്ടേറിയറ്റ് നിർദേശം നൽകി.
ലൈഫ്മിഷനെ സംബന്ധിച്ച് കോണ്ഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയപ്രേരിതവുമാണ്. ആരോപണങ്ങൾ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യപ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കുപ്രചാരണങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാനുള്ള പരിപാടികളും സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സമിതി വിപുലമായ പ്രചാരണ പരിപാടികൾക്കു രൂപം നൽകും. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം ഉടൻ പിടിക്കേണ്ടെന്നും സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി.
തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളായിട്ടുള്ള നേതാക്കളുടെ യോഗം വിളിച്ചു ലൈഫ് പദ്ധതിയുടെ അവലോകനം നടത്തണം. മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സർക്കാരിനു സെക്രട്ടേറിയറ്റ് നിർദേശം നൽകി.
ലൈഫ്മിഷനെ സംബന്ധിച്ച് കോണ്ഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയപ്രേരിതവുമാണ്. ആരോപണങ്ങൾ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യപ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കുപ്രചാരണങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാനുള്ള പരിപാടികളും സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സമിതി വിപുലമായ പ്രചാരണ പരിപാടികൾക്കു രൂപം നൽകും. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം ഉടൻ പിടിക്കേണ്ടെന്നും സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി.