പാലാ: സെന്റ് ജോസഫ്സ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ നിർമിച്ച സെപ്പറേറ്റർ മെഷിന് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിസൈൻ പേറ്റന്റ് ലഭിച്ചു. ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന മെഷിൻ നിർമ്മിച്ചതിനാണ് ഈ അംഗീകാരം ലഭിച്ചത്.പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സെപ്പറേറ്റ് മെഷീൻ ജാതിക്കയിൽ നിന്നും പത്രി വേർതിരിക്കുന്നതോടൊപ്പം പുറംതോട് പൊട്ടിക്കുകയും ചെയ്യുന്നു.
കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾക്ക് മുൻപും കാർഷിക ദൈനംദിന ഉപയോഗയന്ത്രങ്ങളുടെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.ടൈൽ പേവിംഗ് മെഷീൻ, ഫിഷ് ഡിസ്കെയിലിംഗ് മെഷീൻ എന്നിവ അവയിൽ ചിലതാണ്.
മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ ബിസ്സ്മോൻ തോമസ്, അജിത് പയ്യംപള്ളിൽ ജോസ്, ആന്റണി ജോസ്, ആകാശ് ജോസഫ് എന്നിവർ ഡോ.ബിനോയി ബേബി, ഡോ.ജിൽസ് സെബാസ്റ്റ്യൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്.
പേറ്റന്റ് ലഭിച്ച വിദ്യാർഥികളെയും അധ്യാപകരെയും കോളജ് ചെയർമാൻ മോണ്‍.ജോസഫ് മലേപറന്പിൽ, മാനേജർ ഫാ.മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ.ജെ. ഡേവിഡ് , ഡോ. മധു കുമാർ എന്നിവർ അഭിനന്ദിച്ചു.
കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾക്ക് മുൻപും കാർഷിക ദൈനംദിന ഉപയോഗയന്ത്രങ്ങളുടെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.ടൈൽ പേവിംഗ് മെഷീൻ, ഫിഷ് ഡിസ്കെയിലിംഗ് മെഷീൻ എന്നിവ അവയിൽ ചിലതാണ്.
മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ ബിസ്സ്മോൻ തോമസ്, അജിത് പയ്യംപള്ളിൽ ജോസ്, ആന്റണി ജോസ്, ആകാശ് ജോസഫ് എന്നിവർ ഡോ.ബിനോയി ബേബി, ഡോ.ജിൽസ് സെബാസ്റ്റ്യൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്.
പേറ്റന്റ് ലഭിച്ച വിദ്യാർഥികളെയും അധ്യാപകരെയും കോളജ് ചെയർമാൻ മോണ്‍.ജോസഫ് മലേപറന്പിൽ, മാനേജർ ഫാ.മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ.ജെ. ഡേവിഡ് , ഡോ. മധു കുമാർ എന്നിവർ അഭിനന്ദിച്ചു.