തിരുവനന്തപുരം: വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോത്തൻകോട് പോലീസാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പിള്ളി എൽപി സ്കൂളിൽ നടത്തിയ പരിശോധനയിൽ അഭിജിത്തിനു കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പരിശോധന രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത് അബി എം.കെ. എന്ന പേരായിരുന്നു. ഇതോടെ അഭിജിത്തിനെതിരേ വലിയ ആക്ഷേപങ്ങളാണ് ഉണ്ടായത്.
അതേസമയം സംഭവിച്ചത് ക്ലറിക്കൽ തെറ്റാണെന്നും വിവാദങ്ങൾക്കു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നും അഭിജിത്ത് പ്രതികരിച്ചു. താനും സഹപ്രവർത്തകനായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിനു പോയത്. ബാഹുൽ പോത്തൻകോട് സ്വദേശിയായതിനാൽ ആശുപത്രിയിലെ കാര്യങ്ങൾ എല്ലാം ചെയ്തത് ബാഹുൽ ആണ്. ബാഹുലിന്റെയും സെൽഫ് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നന്പരുകളാണ് ആരോഗ്യപ്രവർത്തകർക്കു നൽകിയതെന്നും അഭിജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
നിരുത്തരവാദപരം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപിക്കുന്പോൾ നിരുത്തരവാദപരമായ നടപടിയാണു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ സമരങ്ങൾക്കു നേതൃത്വം നൽകിയ നേതാവാണ് അഭിജിത്ത്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾക്കൊപ്പവും പരിപാടികളിൽ പങ്കെടുത്തു. പോലീസുകാർക്കും സാധാരണ ജനങ്ങൾക്കു രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുത്തത്. ഇതിനെയാണ് തെറ്റായ പ്രവണതയെന്നു ചൂണ്ടിക്കാട്ടിയത്- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവിച്ചത് ക്ലറിക്കൽ തെറ്റാണെന്നും വിവാദങ്ങൾക്കു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നും അഭിജിത്ത് പ്രതികരിച്ചു. താനും സഹപ്രവർത്തകനായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിനു പോയത്. ബാഹുൽ പോത്തൻകോട് സ്വദേശിയായതിനാൽ ആശുപത്രിയിലെ കാര്യങ്ങൾ എല്ലാം ചെയ്തത് ബാഹുൽ ആണ്. ബാഹുലിന്റെയും സെൽഫ് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നന്പരുകളാണ് ആരോഗ്യപ്രവർത്തകർക്കു നൽകിയതെന്നും അഭിജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
നിരുത്തരവാദപരം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപിക്കുന്പോൾ നിരുത്തരവാദപരമായ നടപടിയാണു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ സമരങ്ങൾക്കു നേതൃത്വം നൽകിയ നേതാവാണ് അഭിജിത്ത്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾക്കൊപ്പവും പരിപാടികളിൽ പങ്കെടുത്തു. പോലീസുകാർക്കും സാധാരണ ജനങ്ങൾക്കു രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുത്തത്. ഇതിനെയാണ് തെറ്റായ പ്രവണതയെന്നു ചൂണ്ടിക്കാട്ടിയത്- മുഖ്യമന്ത്രി പറഞ്ഞു.