തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം വരുന്ന തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാർലമെന്റിൽ ചർച്ച ചെയ്യാതെയും കർഷകരെ വിശ്വാസത്തിലെടുക്കാതെയും കൊണ്ടുവന്നതാണ് കാർഷിക ബിൽ. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നാളെ സോഷ്യൽ മീഡിയയിൽ ജനപ്രതിനിധികളെയും എംപിമാരേയും പങ്കെടുപ്പിച്ച് സമര പരിപാടികൾ ആരംഭിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പിസിസികളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തും. അടുത്ത മാസം എട്ടിന് നിയോജക മണ്ഡലങ്ങളിലും 10ന് തലസ്ഥാന നഗരങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും. രണ്ടു കോടി കർഷകരുടെയും തൊഴിലാളികളുടെയും ഒപ്പു ശേഖരിച്ച് നവംബർ 14ന് ഭീമ ഹർജി രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ബിൽ അവതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരായ കേരളത്തിലെ സിപിഎം എംപിമാരുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കെപിസിസിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച താരിഖ് അൻവർ മികച്ച പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ നടത്തുന്നതെന്നും പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ എന്നിവരും പത്രസമ്മേനത്തിൽ പങ്കെടുത്തു.
കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാർലമെന്റിൽ ചർച്ച ചെയ്യാതെയും കർഷകരെ വിശ്വാസത്തിലെടുക്കാതെയും കൊണ്ടുവന്നതാണ് കാർഷിക ബിൽ. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നാളെ സോഷ്യൽ മീഡിയയിൽ ജനപ്രതിനിധികളെയും എംപിമാരേയും പങ്കെടുപ്പിച്ച് സമര പരിപാടികൾ ആരംഭിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പിസിസികളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തും. അടുത്ത മാസം എട്ടിന് നിയോജക മണ്ഡലങ്ങളിലും 10ന് തലസ്ഥാന നഗരങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും. രണ്ടു കോടി കർഷകരുടെയും തൊഴിലാളികളുടെയും ഒപ്പു ശേഖരിച്ച് നവംബർ 14ന് ഭീമ ഹർജി രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ബിൽ അവതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരായ കേരളത്തിലെ സിപിഎം എംപിമാരുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കെപിസിസിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച താരിഖ് അൻവർ മികച്ച പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ നടത്തുന്നതെന്നും പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ എന്നിവരും പത്രസമ്മേനത്തിൽ പങ്കെടുത്തു.