കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ ഇനിയും പണം മുടക്കേണ്ടി വരില്ല. കൊച്ചിയില്‍ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആര്‍സി) പണിത നാലു പാലങ്ങളുടെ മിച്ചത്തുക ഉപയോഗിച്ചു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നു മേല്‍നോട്ടച്ചുമതല വഹിക്കുന്ന ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
മേൽപ്പാലം പുതുക്കിപ്പണിയുന്നതിന്റെ ചെലവ് കരാർ പ്രകാരം നിർമാണ കരാറുകാരായ ആർഡിഎസ് കന്പനി വഹിക്കണമെന്നാണ്. ഇക്കാര്യം മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന എല്ലാ തകരാറുകളും പരിഹരിക്കണമെന്നാണു കരാർ. പാലത്തിന്റെ തകരാർ കണ്ടെത്തിയത് ഈ സമയപരിധിക്കുള്ളിലാണ്. ഇനി കരാറുകാർ ചെലവ് വഹിക്കാൻ തയാറായില്ലെങ്കിലും മിച്ചത്തുക ഉപയോഗിച്ചു പാലം പണിയാമെന്നാണു ഡിഎംആര്‍സി വ്യക്തമാക്കുന്നത്.
മേൽപ്പാലം പുതുക്കിപ്പണിയുന്നതിന്റെ ചെലവ് കരാർ പ്രകാരം നിർമാണ കരാറുകാരായ ആർഡിഎസ് കന്പനി വഹിക്കണമെന്നാണ്. ഇക്കാര്യം മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന എല്ലാ തകരാറുകളും പരിഹരിക്കണമെന്നാണു കരാർ. പാലത്തിന്റെ തകരാർ കണ്ടെത്തിയത് ഈ സമയപരിധിക്കുള്ളിലാണ്. ഇനി കരാറുകാർ ചെലവ് വഹിക്കാൻ തയാറായില്ലെങ്കിലും മിച്ചത്തുക ഉപയോഗിച്ചു പാലം പണിയാമെന്നാണു ഡിഎംആര്‍സി വ്യക്തമാക്കുന്നത്.