തിരുവനന്തപുരം: അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാൻ സമ്മതം അറിയിച്ച് ഇ. ശ്രീധരന്റെ കത്ത് ലഭിച്ചതായി പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അറിയിച്ചു.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഫോണ് മുഖാന്തിരം ആശയ വിനിമയം നടത്തിയപ്പോൾ പാലം നിർമാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്ന് ഇ. ശ്രീധരൻ അറിയിച്ചിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് ഇ. ശ്രീധരൻ ഫോണ് മുഖാന്തിരം അറിയിച്ചിരുന്നു. പാലം നിർമാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ഇന്നലെ ലഭിച്ചുവെന്നും പാലം പുനർനിർമാണത്തിനായി വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി തുക ചെലവഴിച്ച് ഡിഎംആർസി തന്നെ നിർമാണ പ്രവർത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിന്റെ ഭാഗമായി മേൽപ്പാല നിർമാണം ഉടൻ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആർബിഡിസികെയ്ക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഫോണ് മുഖാന്തിരം ആശയ വിനിമയം നടത്തിയപ്പോൾ പാലം നിർമാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്ന് ഇ. ശ്രീധരൻ അറിയിച്ചിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് ഇ. ശ്രീധരൻ ഫോണ് മുഖാന്തിരം അറിയിച്ചിരുന്നു. പാലം നിർമാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ഇന്നലെ ലഭിച്ചുവെന്നും പാലം പുനർനിർമാണത്തിനായി വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി തുക ചെലവഴിച്ച് ഡിഎംആർസി തന്നെ നിർമാണ പ്രവർത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിന്റെ ഭാഗമായി മേൽപ്പാല നിർമാണം ഉടൻ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആർബിഡിസികെയ്ക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.