തിരുവനന്തപുരം: കോടികളുടെ കമ്മീഷൻ ആരോപണം ഉയർന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. കമ്മീഷൻ ഇടപാടുകളും കേന്ദ്രാനുമതി ഇല്ലായ്മയും ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രാഥമിക അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കിയത്. ഏറെക്കാലമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിറങ്ങിയത്. വിജിലൻസ് കോട്ടയം എസ്പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും പ്രാഥമികാന്വേഷണം നടത്തുക.
പ്രാഥമിക പരിശോധന നടത്തുന്പോൾ ക്രമക്കേട് നടന്നെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വടക്കാഞ്ചേരിയിലെ റെഡ്ക്രസന്റ് നിർമിച്ചു നൽകുന്ന ഭവന സമുച്ചയം സംബന്ധിച്ച് 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ തുക കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണു വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷണമല്ല, വേണ്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം അടക്കമുള്ളവർ ആരോപിക്കുന്നു.
ആരോപണങ്ങൾ സംബന്ധിച്ച പ്രാഥമിക പരിശോധനയിൽ കഴന്പുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ സാന്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നായിരിക്കും വിജിലൻസ് പ്രധാനമായും പരിശോധിക്കുക. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിന് നിർദേശം നൽകിയിട്ടുള്ളത്. പദ്ധതിയുടെ കരാറിനായി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കമ്മീഷൻ നൽകിയെന്നുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കും തുടക്കമായത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ ഒപ്പിട്ടത് യുഎഇ കോണ്സുലേറ്റും യൂണിടാകും തമ്മിലാണെന്നുള്ള രേഖ നേരത്തെ പുറത്തുവന്നു.
ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാറുണ്ടാക്കിയത്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണ കരാറിൽ ഉൾപ്പെടാത്തതും വിവാദങ്ങൾ കൊഴുപ്പിച്ചു.
കേന്ദ്രാനുമതിയില്ലാതെയാണ് കരാർ ഒപ്പിട്ടതെന്നതും വിവാ ദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സിഇഒയിൽ നിന്നും ചീഫ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ യു.വി. ജോസിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷൻ വിവാദവമുമായി ബന്ധപ്പെട്ടു പല തവണ ചോദ്യങ്ങളുണ്ടായിരുന്നുവെങ്കിലും വിവരങ്ങൾ ശേഖരിക്കുകയാണെന്നും പരിശോധിക്കട്ടെ എന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷിച്ചാൽ ശരിയാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി. ആ പൂതി മനസിൽ വച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഎം സംസ്ഥാന സെക്രട്ടറിയും വിജിലൻസ് അന്വേഷണം നടത്തുന്നതിന് അനുകൂലമായിരുന്നു. തുടർന്നാണ് അന്വേഷണ സാധ്യതകൾ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ചത്.
ചോദിച്ച രേഖകൾ നൽകി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതി ധാരണാപത്രവുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമ പ്രകാരം ചോദിച്ചവർക്കെല്ലാം രേഖകൾ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് എല്ലാ രേഖകളും പരസ്യപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ചോദിച്ച രേഖകൾ നൽകുന്നതിൽ സർക്കാർ അമാന്തം കാട്ടിയിട്ടില്ല.റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയുടെ ധാരണാപത്രം നൽകാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് ടാസ്ക്ഫോഴ്സ് പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചിരുന്നു.
പ്രാഥമിക പരിശോധന നടത്തുന്പോൾ ക്രമക്കേട് നടന്നെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വടക്കാഞ്ചേരിയിലെ റെഡ്ക്രസന്റ് നിർമിച്ചു നൽകുന്ന ഭവന സമുച്ചയം സംബന്ധിച്ച് 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ തുക കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണു വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷണമല്ല, വേണ്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം അടക്കമുള്ളവർ ആരോപിക്കുന്നു.
ആരോപണങ്ങൾ സംബന്ധിച്ച പ്രാഥമിക പരിശോധനയിൽ കഴന്പുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ സാന്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നായിരിക്കും വിജിലൻസ് പ്രധാനമായും പരിശോധിക്കുക. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിന് നിർദേശം നൽകിയിട്ടുള്ളത്. പദ്ധതിയുടെ കരാറിനായി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കമ്മീഷൻ നൽകിയെന്നുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കും തുടക്കമായത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ ഒപ്പിട്ടത് യുഎഇ കോണ്സുലേറ്റും യൂണിടാകും തമ്മിലാണെന്നുള്ള രേഖ നേരത്തെ പുറത്തുവന്നു.
ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാറുണ്ടാക്കിയത്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണ കരാറിൽ ഉൾപ്പെടാത്തതും വിവാദങ്ങൾ കൊഴുപ്പിച്ചു.
കേന്ദ്രാനുമതിയില്ലാതെയാണ് കരാർ ഒപ്പിട്ടതെന്നതും വിവാ ദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സിഇഒയിൽ നിന്നും ചീഫ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ യു.വി. ജോസിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷൻ വിവാദവമുമായി ബന്ധപ്പെട്ടു പല തവണ ചോദ്യങ്ങളുണ്ടായിരുന്നുവെങ്കിലും വിവരങ്ങൾ ശേഖരിക്കുകയാണെന്നും പരിശോധിക്കട്ടെ എന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷിച്ചാൽ ശരിയാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി. ആ പൂതി മനസിൽ വച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഎം സംസ്ഥാന സെക്രട്ടറിയും വിജിലൻസ് അന്വേഷണം നടത്തുന്നതിന് അനുകൂലമായിരുന്നു. തുടർന്നാണ് അന്വേഷണ സാധ്യതകൾ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ചത്.
ചോദിച്ച രേഖകൾ നൽകി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതി ധാരണാപത്രവുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമ പ്രകാരം ചോദിച്ചവർക്കെല്ലാം രേഖകൾ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് എല്ലാ രേഖകളും പരസ്യപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ചോദിച്ച രേഖകൾ നൽകുന്നതിൽ സർക്കാർ അമാന്തം കാട്ടിയിട്ടില്ല.റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയുടെ ധാരണാപത്രം നൽകാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് ടാസ്ക്ഫോഴ്സ് പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചിരുന്നു.